Advertisment

ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം കെഎസ്‌ആര്‍ടിസി നിര്‍ത്തലാക്കുന്നു: എട്ടുമണിക്കൂറിനു ശേഷം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കും: എട്ടുമണിക്കൂറിനു മുകളില്‍ ഓടുന്ന ബസുകള്‍ക്ക് ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം കെഎസ്‌ആര്‍ടിസിയുടെ നിര്‍ത്തലാക്കുന്നു. ഇതിന് പകരം എട്ടുമണിക്കൂറിനു ശേഷം ജീവനക്കാര്‍ക്ക് വിശ്രമം നല്‍കും. ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഏഴുമണിക്കൂര്‍ വിശ്രമം അനുവദിക്കും.

ഇവര്‍ക്കായി പ്രത്യേക വിശ്രമസംവിധാനം ഒരുക്കും. എട്ടുമണിക്കൂറിനു മുകളില്‍ ഓടുന്ന ബസുകള്‍ക്ക് ഘട്ടം ഘട്ടമായി ക്രൂ ചെയ്ഞ്ച് നടപ്പാക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വൈറ്റില അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ക്രമീകരണങ്ങളുടെ ഉന്നതതല അവലോകനം വെള്ളിയാഴ്ച നടന്നിരുന്നു.

ദീര്‍ഘദൂര ബസുകളില്‍ കണ്ടക്ടര്‍ ലൈസന്‍സുള്ള രണ്ട് ഡ്രൈവര്‍മാരെ നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിയമവിരുദ്ധമാണെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

Advertisment