കുവൈറ്റ് : കുവൈറ്റില്‍ കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കപ്പെടുന്നവരെ നിരീക്ഷണത്തിനായി രാജ്യത്തിന്റെ തെക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഖൈറാൻ റിസോർട്ടിലേക്ക് മാറ്റിപാർപ്പിക്കുവാൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. കുവൈറ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിന്റെ മുന്നോടിയായി ഇവിടുത്തെ മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു കഴിഞ്ഞു. നിലവിൽ ഇതിനായി തയ്യാറാക്കിയ കെട്ടിടത്തിലെ സ്ഥല പരിമിതി മൂലമാണു ഈ നീക്കം. ഇതിനു പുറമേ ദേശീയ അവധിദിനങ്ങൾ അവസാനിക്കുന്നതോടെ വിവിധ രാജ്യങ്ങളിൽ നിന്നും 4 ലക്ഷത്തോളം പേരാണു രാജ്യത്തേക്ക് മടങ്ങിയെത്തുന്നത്.
ഈ സാഹചര്യം കൂടി കണക്കിലെടുത്തു കൊണ്ടാണു മന്ത്രാലയം മുങ്കരുതൽ നടപടികളുടെ ഭാഗമായി ഇത്തരമൊരു തീരുമാനം എടുത്തത്.ധന മന്ത്രാലയത്തിന്റെ അഭ്യർത്ഥന പ്രകാരം റിസോർട്ടിലെ മുഴുവൻ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചതായി ഖൈറാൻ പാർക്കിന്റെ നടത്തിപ്പുകാരായ കുവൈറ്റ് ടൂറിസം കമ്പനി അധികൃതർ വ്യക്തമാക്കി.
(kuwait news agency)