തൃശ്ശൂർ: കുവൈറ്റിൽ നിന്നും അവധിക്ക് നാട്ടില്‍ വന്ന്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആമ്പല്ലൂർ വേലൂപ്പാടം വരന്തരപ്പിള്ളി നടുവിൽപീടിക അജി ഔസേപ്പ് ആണ് മരിച്ചത്.
മാർച്ച് 16 വെള്ളിയാഴ്ച ഉച്ചയോടെ ആമ്പല്ലൂർ നിന്നും വേലൂപ്പാടത്തേയ്ക്ക് ബൈക്കോടിച്ച് പോകുന്ന അജിയെ എതിർ ദിശയിൽ നിന്നും ഓവർടേക് ചെയ്തവന്ന കാർ ബൈക്കിൽ തട്ടുകയും നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പൂർണ്ണമായും തകരുകയും ചെയ്തു.
അപകടത്തിൽ ഗുരതരമായ പരിക്കുപറ്റിയ അജിയെ തൃശ്ശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അന്ത്യം.
കുറച്ച് വർഷങ്ങളായി കുവൈറ്റിൽ ടാക്സി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു അജി. കഴിഞ്ഞ ആഴ്ചയാണ് അധിയ്ക്ക് നാട്ടിൽ വന്നത്. നോയമ്പിനു ശേഷം ഏപ്രില്‍ ആദ്യവാരം കുവൈറ്റിലേക്ക് മടങ്ങേണ്ടിയിരുന്നതാണ്.
യാത്രാ കുവൈറ്റ് ടാക്സി അസോസിയേഷന്‍ സാൽമിയ യൂണിറ്റ് അംഗമായിരുന്നു അജി. ശവസംസ്കാരം ഇന്ന് വൈകുന്നേരം 4:30 ന് വേലൂപ്പാടം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ വച്ചു നടക്കും.
അജിയുടെ തലയും കാലും ഒഴികെയുള്ള ശരീരഭാഗം മുഴുവ൯ തകർന്നുപോയി. ഇടിച്ച വാഹന ഉടമയും നാട്ടുകാരും, സുഹൃത്തുക്കളും ചേർന്ന് തൃശ്ശൂർ ജൂബിലി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചവരെ വിദഗദ്ധ ചികിത്സ നൽകിയെങ്കിലും അജിയെ രക്ഷിക്കാ൯ കഴിഞ്ഞില്ല.
പരേതരായ ഔസേപ്പിന്റെയും, അന്നകുട്ടിയുടെയും രണ്ട് ആൺമക്കളിൽ ഇളയമകനാണ് അജി. റിന്റിയാണ് ഭാര്യ. അലോഷി (5), എെബൽ (3), സേറ (ഒന്നര വയസ്) എന്നിവരാണ് മക്കള്‍.