കുവൈറ്റ് : കുവൈറ്റില്‍ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് നിശ്ചിത ശമ്പളം വേണമെന്ന നിബന്ധനയിൽനിന്ന് പള്ളികളിൽ ബാങ്ക് വിളിക്കുന്ന ജീവനക്കാരെ ഒഴിവാക്കിയതായി ഔഖാഫ് മന്ത്രി ഡോ.ഫഹദ് അല്‍ അപാസി അറിയിച്ചു . ബാങ്കുവിളി സമയനിഷ്ഠ പാലിക്കേണ്ട ജോലിയായതിനാല്‍ അക്കാര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു .
ഇമാമുമാരെപ്പോലെ തങ്ങൾക്കും വാഹനമോടിക്കാനുള്ള അനുമതി ലഭ്യമാക്കണമെന്ന് രാജ്യത്തെ ഇമാമുമാരുടെ നീണ്ടകാലത്തെ ആവശ്യമായിരുന്നു. മന്ത്രിയുടെ ഉത്തരവുണ്ടായതോടെ ശമ്പള പരിധിയില്ലാതെ തന്നെ ലൈസൻസ് കരസ്ഥമാക്കാനുള്ള സൗകര്യം മുഅദ്ദിനുകൾക്കുമുണ്ടാകും.