കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കഴിഞ്ഞയാഴ്ച (ഒക്ടോബര്‍ 17-22) നാടു കടത്തിയത് 662 പ്രവാസികളെ. ഇതില്‍ 447 പേര്‍ പുരുഷന്മാരും, 215 പേര്‍ സ്ത്രീകളുമാണ്. ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലിയുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റിലായ നിയമലംഘകരെ ഉടന്‍ നാടുകടത്തുകയായിരുന്നു. ലെഫ്. ജനറല്‍ ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ അഹമ്മദാണ് നിര്‍ദ്ദേശം നടപ്പിലാക്കിയത്.