Advertisment

തെളിവുകളെല്ലാം ഹാജരാക്കിയിട്ടും എന്തുകൊണ്ട് അറസ്റ്റ് നടക്കുന്നില്ല: സ്വാമി ചിന്മയാനന്ദയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ലൈംഗിക ആക്രമണത്തിന് ഇരയായ നിയമ വിദ്യാര്‍ത്ഥിനി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലഖ്നൗ:  മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ലൈംഗിക ആക്രമണത്തിന് ഇരയായ നിയമ വിദ്യാര്‍ത്ഥിനി.

Advertisment

publive-image

തെളിവുകളെല്ലാം ഹാജരാക്കിയിട്ടും എന്തുകൊണ്ട് അറസ്റ്റ് നടക്കുന്നില്ലെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത് ചിന്മയാനന്ദിനെ രക്ഷിക്കാനുള്ള ശ്രമമാണ് എസ്‌ഐടി നടത്തി വരുന്നത് എന്നാണ്. ചിലപ്പോള്‍ എന്റെ മരണത്തിന് ശേഷം മാത്രമേ കുറ്റവാളി ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളൂ. തന്റെ മരണ ശേഷമെങ്കിലും ഭരണകൂടം തന്നെ വിശ്വസിക്കുമോയെന്നാണ് പെണ്‍കുട്ടി ചോദിക്കുന്നത്.

കുറ്റവാളിക്കെതിരെ നടപടിയെടുക്കാതെ യുപി സര്‍ക്കാര്‍ തന്റെ മരണത്തിനു വേണ്ടി കാത്തിരിക്കുകയാണ്. കേസില്‍ പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

അതിനിടെ തിങ്കളാഴ്ച ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തിയിരുന്നു. 20 പേജുള്ള മൊഴിയില്‍ ചിന്മയാനന്ദ് തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും ലൈംഗികമായി ആക്രമിച്ചുവെന്നും പറഞ്ഞിട്ടുണ്ട്.

Advertisment