Advertisment

ലക്ഷദ്വീപിൽ സ്റ്റാമ്പ് ഡ്യൂട്ടി വർധിച്ചിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പാർലമെന്റ് ഭേ​ദ​ഗതിയില്ലാതെ ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി വർദ്ധിപ്പിച്ച അഡ്മിനിസ്ട്രേഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.അമിനി ദ്വീപ് നിവാസി അഡ്വ. അവ്സാലിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർജിയിൽ ലക്ഷദ്വീപ്പ് ഭരണകൂടത്തിന്റെ വിശദീകരണം തേടി.

Advertisment

publive-image

ലക്ഷദ്വീപ് നിവാസികളിൽ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് ആറ് ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള വസ്തുവിന് ഏഴ് ശതമാനവും മറ്റുള്ളവർക്ക് എട്ട് ശതമാനവും നിശ്ചയിച്ച ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

ഇന്ത്യൻ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ദ്വീപിൽ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യത്യസ്ഥ നിരക്കിൽ സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കാനാവില്ലന്ന് കോടതി പറഞ്ഞു.

നേരത്തെ ലക്ഷദ്വീപ്‌ കടൽതീരത്തെ 20 മീറ്റർ ദൂരത്തിലുള്ള കെട്ടിടം പൊളിക്കുന്നതും ഉടമകളെ ഒഴിപ്പിക്കുന്നതും ഹൈക്കോടതി തടഞ്ഞിരുന്നു.

lakshadweep
Advertisment