Advertisment

ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നു ; പാലായിലെ അതൃപ്തരായ കേരളാ കോൺഗ്രസുകാരും കോൺഗ്രസുകാരും സഹായിച്ചു ; മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് മാണി സി. കാപ്പൻ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ. ബിജെപിയുടെ വോട്ടുലഭിച്ചു എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും മാണി സി. കാപ്പൻ പറഞ്ഞു.

Advertisment

publive-image

പാർട്ടിയിൽ മുതിർന്ന നേതാക്കള്‍ ഉള്ളപ്പോൾ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചയിലേക്കു പോകേണ്ടതില്ല. പാലായിലെ അതൃപ്തരായ കേരളാ കോൺഗ്രസുകാരും കോൺഗ്രസുകാരും സഹായിച്ചു. കാപ്പൻ വ്യക്തമാക്കി.

കെ.എം.മാണിയുടെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു മാണി സി.കാപ്പൻ പാലാ പിടിച്ചെടുത്തത്. 9 ഗ്രാമപഞ്ചായത്തും പാലാ നഗരസഭയും എൽഡിഎഫ് നേടിയപ്പോൾ മൂന്നു പഞ്ചായത്തുകളിൽ മാത്രമായിരുന്നു യുഡിഎഫിനു ലീഡ് ലഭിച്ചത്.

Advertisment