അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. ജെല്ലിക്കെട്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രം സ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ്. ആന്റണി വർഗീസും വിനായകനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ കാളപ്പോര് ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ സിനിമയുടെ കഥയെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് ലിജോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സിനിമയില്‍ ആരൊക്കെയാണ് അഭിനയിക്കുക എന്നത് സംബന്ധിച്ച് ഒരു തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ ഒരു പോത്തും കുറേ മനുഷ്യരുമാണ് അഭിനയിക്കുകയെന്ന് മാത്രം ലിജോ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഒ. തോമസ് പണിക്കര്‍ നിര്‍മ്മാണം. എഡിറ്റിങ് ദീപു ജോസഫ്. എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ.
അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജെല്ലിക്കെട്ടിന്റെയും ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധായകന്‍.
വിനായകനെ നായകനാക്കി പോത്ത് എന്ന സിനിമ സംവിധാനം ചെയ്യുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയുടേതാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്.