ആദ്യം നീര്‍നായയാണെന്ന് കരുതി, തെരുവു വിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ സ്ത്രീയാണെന്ന് മനസ്സിലായി വെള്ളത്തിലേക്ക് എടുത്തു ചാടി; രണ്ടു കാലും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ യുവാക്കള്‍ രക്ഷപ്പെടുത്തി

പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി.

New Update
സൗദി: കൗമാരക്കാരായ സഹോദരങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

കോഴിക്കോട്: രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ സാഹസികമായി രക്ഷപ്പെടുത്തി യുവാക്കള്‍. കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയിലാണ് സ്ത്രീയെ കരക്കെത്തിച്ചത്.

Advertisment

ചൂണ്ടയിട്ടു കൊണ്ടിരിക്കവെയാണ് എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും  സ്ത്രീ ഒഴുകി വരുന്നത് കണ്ടത്. തുടര്‍ന്ന് ഇവര്‍ വെള്ളത്തിലേക്ക് എടുത്തുചാടി പുലര്‍ച്ചെ 2.45 ഓടെ സ്ത്രീയെ രക്ഷിക്കുകയായിരുന്നു.

ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്ന് എലത്തൂര്‍ പൊലീസ് പറഞ്ഞു.

Advertisment