ചെന്നൈ: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങിയ മധുരയില്‍ പണം നല്‍കി വോട്ട് നേടാന്‍ ശ്രമമെന്ന് ആരോപണം. മധുരയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എസ് വെങ്കിടേഷാണ് ആരോപണവുമായി രംഗത്തെത്തിയത്.
എ.ഐ.എ.ഡി.എം.കെ, ഡി.എം.ഡി.കെ, എ.എം.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം. ഒരു വോട്ടിന് 500 മുതല്‍ 1000 രൂപ വരെ നല്‍കുന്നവെന്നാണ് വെങ്കിടേഷിന്റെ ആരോപണം.
അതേസമയം ജനങ്ങളുടെ പിന്തുണയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും വെങ്കിടേഷ് പറഞ്ഞു.