എം ഐ ഷാനവാസ് എന്ന നേതാവ് ഓർമ്മയാകുമ്പോൾ കോൺഗ്രസ് പ്രസ്ഥാനത്തിന് അതൊരു വലിയ നഷ്ടമായി അവശേഷിക്കുകയാണ്.അത്രയ്ക്ക് ശക്തവും തെളിമയുള്ളതുമായിരുന്നു ഷാനവാസിന്റെ നിലപാടുകൾ.ഒരു കാലത്ത് മാധ്യമങ്ങളിൽ ഏറ്റവും ശക്തനായ കോൺഗ്രസ് വക്താവ് ആയിരുന്നു ഷാനവാസ്. ഏത് വിഷയം ആയാലും പാർട്ടി താല്പര്യം ശക്തമായി ഉയർത്തിപ്പിടിച്ചു കൊണ്ട് സംസാരിക്കാൻ പ്രാഗൽഭ്യം തെളിയിച്ചിരുന്നു അദ്ദേഹം. ആണവ കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ അതി ശക്തമായി ഉയര്ന്നു വന്ന ഘട്ടത്തിൽ ഷാനവാസ് ആയിരുന്നു മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് കോൺഗ്രസ് നിലപാടുകൾ പതറാതെ അവതരിപ്പിച്ചത്. അസുഖം പിടികൂടുന്നത് വരെയും പാർട്ടി വേദികളിലും സംഘടന പ്രവർത്തനത്തിലും കർമ്മ നിരതനായിരുന്ന ഷാനവാസ് വിട വാങ്ങുമ്പോൾ കോൺഗ്രസിന് വലിയ നഷ്ടമാവുകയാണ് ആ വിയോഗം.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി വിജയിച്ചത് ഷാനവാസായിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.ഐയിലെ സത്യന്‍ മൊകേരിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം രണ്ടാമതും പാര്‍ലമെന്റിലെത്തിയത്.
നേരത്തെ 1987ലും 1991ലും വടക്കേക്കരയിലും ,1996 ല്‍ പട്ടാമ്പിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും1999ലും 2004ലും ചിറയന്‍കീഴ് ലോക്‌സഭമണ്ഡലത്തിലും ഷാനവാസ് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
കരുണാകരപക്ഷമായിരുന്നെങ്കിലും 90കളുടെ ആരംഭത്തിൽ കെ മുരളീധരനെ പാർട്ടി നേതൃനിരയിലേക്ക് കൊണ്ടുവരാൻ ലീഡർ ശ്രമിച്ചപ്പോൾ തിരുത്തൽ ശക്തിയായി നിലകൊണ്ടവരില്‍ പ്രധാനിയായിരുന്നു എം.ഐ ഷാനവാസ്. രമേശ് ചെന്നിത്തലയും ജി കാർത്തികേയനും എം.ഐ ഷാനവാസും അടങ്ങുന്ന മൂവര്‍ സംഘത്തെ തങ്ങളുടെ നിലപാടുകള്‍ കൊണ്ടായിരുന്നു മാധ്യമങ്ങള്‍ തിരുത്തല്‍വാദികള്‍ എന്ന് വിളിച്ചത്.
കെ.കരുണാകരന്‍റെ അനന്തരാവകാശിയെ ഉയര്‍ത്തിക്കാട്ടാന്‍ കരുണാകര പക്ഷത്തെ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട ധീരമായ നിലപാടുകളുമായി തിരുത്തല്‍വാദികള്‍ ഉണ്ടായത്. അനന്തരാവകാശിയെ ഉയര്‍ത്തിക്കാട്ടുന്നത് കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര സമാധാനം തകര്‍ക്കാന്‍ കാരണമായെന്നായിരുന്നു തിരുത്തല്‍വാദികളുടെ ആരോപണം. പിന്നീട് ഐഎസ്ആർഒ ചാരക്കേസിൽ കരുണാകരനു മുഖ്യമന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നതിലും തിരുത്തൽവാദി ഗ്രൂപ്പിന്‍റെ പങ്ക് നിർണ്ണായകമായിരുന്നു. മികച്ച പ്രാസംഗികനുമായിരുന്നു തിരുത്തല്‍വാദികളിലെ പ്രധാനിയായ എം.ഐ ഷാനവാസ്.
ടെലിവിഷൻ ചർച്ചകളിലൂടെ ജനപ്രിയനായ അദ്ദേഹം 2009 ലെ പൊതുതിരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് വയനാട്ടിൽനിന്നും വിജയിച്ചത്. തുടർച്ചയായ അഞ്ച് തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 1,53,439 വോട്ട് നേടിയത്. 1999ലും 2004ലും ചിറയിൻകീഴിൽ ഇടതുപക്ഷ സ്ഥാനാർത്ഥി വർക്കല രാധാകൃഷ്ണനോട് തോറ്റു.1987ലെയും 1991ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വടക്കേക്കരയിൽ ഇടതുപക്ഷത്തിന്റെ എസ് ശർമ്മയോട് തോറ്റു. 1996ൽ പട്ടാമ്പിയിൽ കെ ഇ ഇസ്മായിലിനോട് തോറ്റു. ഭൂരിപക്ഷം കുറഞ്ഞെങ്കിലും 2014ലും ഷാനവാസ് തന്നെ വയനാട്ടിൽ ജയിച്ചു. 20,870 വോട്ടിന്റെ ഭൂരിപക്ഷം. സിപിഐയുടെ സത്യൻ മൊകേരിയെയാണ് പരാജയപ്പെടുത്തിയത്.
ലോക് സഭയിൽ വാണിജ്യ കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയംഗം, മാനവ വിഭവ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റിയംഗം, പാർലമെന്‍റ് ലോക്കൽ ഏരിയ ഡെവലപ്മെന്‍റ് സ്കീം അംഗം, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്‍റ് ഉപദേശകാംഗം തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്. 1951 സെപ്റ്റംബർ 22ന് കോട്ടയത്ത് ഇബ്രാഹിംകുട്ടിയുടെയും നൂർജഹാൻ ബേഗത്തിന്‍റെയും മകനായി ജനിച്ച എം.ഐ ഷാനവാസ് കോഴിക്കോട് ഫറൂഖ് കോളേജിലും എറണാകുളം ലോ കോളേജിലുമായിരുന്നു പഠിച്ചത്. വിദ്യാര്‍ത്ഥി യുവജന വിഭാഗത്തിലൂടെ കോണ്‍ഗ്രസ് സംഘടനാ രംഗത്ത് സജീവമായി. 1972-73 കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, 1978ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ്, 1983ൽ കെപിസിസി ജോയിൻറ് സെക്രട്ടറി, 1985ൽ കെപിസിസി വൈസ് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബര്‍ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാര്‍ഥിയായിരിക്കെ കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എംഎയും എറണാകുളം ലോ കോളേജില്‍ നിന്ന ്എല്‍.എല്‍.ബിയും അദ്ദേഹം നേടി.
കുടുംബാംഗങ്ങള്‍: ഭാര്യ: ജുബൈദിയത്ത്. മക്കള്‍: ഹസീബ്, അമീനാ. മരുമക്കള്‍: എ.പി.എം. മുഹമ്മദ് ഹനീഷ് (മാനേജിങ് ഡയറക്ടര്‍ കെ.എം.ആര്‍.എല്‍.).തെസ്‌ന