Advertisment

53-ാമത്തെ വയസില്‍ പിറന്നുവീണയാളല്ല ശ്രീരാമകൃഷ്ണന്‍. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രമുള്ളയാളാണ്. കളങ്കത്തിന്‍റെ ഒരു പൊട്ടുപോലും അദ്ദേഹത്തിനെതിരെയില്ലെന്ന് എം. സ്വരാജ് എംഎല്‍എ

New Update

തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ തങ്ങള്‍ തീറ്റിപ്പോറ്റുന്ന അടിമപ്പട്ടാളത്തെ കയറൂരിവിടുന്നവരാണ് പ്രതിപക്ഷമെന്ന് എം. സ്വരാജ് എംഎല്‍എ. സ്പീക്കര്‍ക്കെതിരായ പ്രമേയ ചര്‍ച്ചയ്ക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

പത്രവാര്‍ത്തകളുടെ അടിസ്ഥനത്തിലല്ല വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം ആരോപണം ഉന്നയിക്കാന്‍. ജിപിഎസ് ഓഫായി, ലോറി ബാംഗ്ലൂരില്‍ പോയി, കുരുക്ക് മുറുകുന്നു എന്നെല്ലാം ഒരു തരി പൊന്ന് പോലും ഇല്ലാത്ത കുടുംബത്തിലെ അംഗമായ ഈ മന്ത്രിസഭയിലെ മന്ത്രിയെ അധിക്ഷേപിച്ചിട്ട് എന്തുണ്ടായി? എവിടെ ജിപിഎസ്, എവിടെ ലോറി, എവിടെ മുറുകിയ കുരുക്കെന്നും സ്വരാജ് ആരാഞ്ഞു.

ഈ നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെ സൃഷ്ടിപരമായ ഒരു ആശയവും ഉയര്‍ന്നുവന്നിട്ടില്ല. ശൂന്യതയില്‍ നിന്നുണ്ടാകുന്ന ബഹളമാണ്. രാഷ്ട്രീയ ധാര്‍മ്മികതയും മര്യാദയും തൊട്ടുതീണ്ടാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

53-ാമത്തെ വയസില്‍ പിറന്നുവീണയാളല്ല ശ്രീരാമകൃഷ്ണന്‍. നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ചരിത്രമുള്ളയാളാണ്. കളങ്കത്തിന്‍റെ ഒരു പൊട്ടുപോലും അദ്ദേഹത്തിനെതിരെയില്ല.

ഈ രാജ്യത്തെ ഐഡിയല്‍ സ്പീക്കര്‍ക്കുള്ള അവാര്‍ഡ് പി. ശ്രീരാമകൃഷ്ണന്‍ വാങ്ങി. അദ്ദേഹം കേരളത്തിന്‍റെ അഭിമാനം ഉയര്‍ത്തി. കേട്ടുകേള്‍വിയുടെയും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ആരോപണമാണെന്ന് സ്വരാജ് വ്യക്തമാക്കി.

m swaraj statement
Advertisment