കോഴിക്കോട് : മാധവിക്കുട്ടിയുടെ ജീവിതം സിനിമയായപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് വിവാദങ്ങളും . ഒടുവില്‍ നായികമാരുടെ ശരീരഘടനപോലും വിവാദമായി. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നു.
'ഒരിക്കൽ ‘എന്റെ കഥ’വായിച്ച് കമ്പം കയറിയ ഒരു കേന്ദ്രമന്ത്രി, കണ്ണാടിയിൽ പ്രതിഫലിക്കുന്ന മാധവിക്കുട്ടിയുടെ നഗ്‌ന ശരീരം മാത്രം കണ്ടാൽ മതി, പറയുന്ന പണം തരാമെന്ന് വാഗ്ദാനം ചെയ്തതായി ആമി എന്നോടു പറഞ്ഞിട്ടുണ്ട്' എന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മാധവിക്കുട്ടിയുടെ സുഹൃത്തായിരുന്ന പാര്‍വതി പവനനാണ് .
കേരളത്തെ ഞെട്ടിച്ച, മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന ആത്മകഥയിലെ ലൈഗികാനുഭവങ്ങള്‍ അവര്‍ ജീവിതത്തില്‍ അനുഭവിച്ചവയല്ല അതവരുടെ ഭാവന മാത്രമാണെന്നായിരുന്നെന്നും പാര്‍വതി പവനന്‍ പറയുന്നു . മാധവിക്കുട്ടിപോലും ‘യാഥാർഥ്യമേതാണ് ഫാന്റസിയേതാണ് എന്നറിയാത്ത ഭ്രമാത്മകമായ ലോകത്തായിരുന്നുവെന്നാണ് അവര്‍ പറയുന്നത് .
കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലി ഇന്നലെ ‘എഴുതാനാവത്ത ആത്മകഥകൾ’ എന്ന വിഭാഗത്തിൽ നടന്ന പാനൽ ചർച്ചയിലാണ് പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. വികെ ശ്രീരാമന്‍ ഉള്‍പ്പെടെയുള്ള സാഹിത്യരംഗത്തെ പ്രതിഭകള്‍ പങ്കെടുത്ത ചര്‍ച്ചയിലായിരുന്നു പുതിയ വിവാദം .
എന്തായാലും പാര്‍വതി പവനന്‍റെ വെളിപ്പെടുത്തലോടെ ആ കേന്ദ്രമന്ത്രി ഏത് ? എന്ന ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു . ആമിയുമായി അടുപ്പമുണ്ടായിരുന്ന കേന്ദ്രമന്ത്രിമാരായ നേതാക്കളെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത് .