കൊല്ലം : ക്യാംപസ് ഹോസ്റ്റലില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിനെതിരെ മദ്രാസ് ഐഐടി പൊലീസിന് കത്ത് നല്‍കിയതായി ബന്ധു. സാമ്പത്തിക ശേഷിയുള്ളതിനാലാണ് ഫാത്തിമയുടെ കുടുംബം മരണത്തെ വിവാദമാക്കി ഐഐടിയെ താറടിച്ചു കാണിക്കുന്നതെന്ന് കത്തില്‍ ആരോപിക്കുന്നു.
ഫാത്തിമ മുന്‍പ് മറ്റ് അധ്യാപകര്‍ക്കെതിരെയും പരാതി ഉന്നയിച്ചിരുന്നതായും കത്തിലുണ്ട്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിക്കാത്തത് ഉള്‍പ്പെടെ പൊലീസിന്‍റെ ഭാഗത്തുനിന്ന് തുടക്കത്തില്‍ വലിയ വീഴ്ചകളുണ്ടായെന്നും ബന്ധു ഷമീര്‍ പറഞ്ഞു
ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്നു ചെന്നൈയിലെത്തും. മദ്രാസ് ഐ.ഐ.ടിയിലെത്തി സ്ഥിതി വിലയിരുത്തി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്‌റിയാൽ സെക്രട്ടറി ആർ.സുബ്രഹ്മണ്യത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.