മുംബൈ: മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ നിർദ്ദേശപ്രകാരം ഭര്‍തൃപിതാവ് മരുമകളെ ബലാത്സംഗം ചെയ്ത ശേഷം ബലം പ്രയോഗിച്ച് കോഴിയുടെ രക്തം കുടിപ്പിച്ചു. മാനസികവും ശാരീരികവുമായ പീഡനത്തിന് യുവതി തന്റെ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരാതി നല്‍കി. 2018 മുതൽ ഭര്‍തൃവീട്ടുകാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി യുവതി പരാതിയിൽ പറയുന്നു.
യുവതിയുടെ ഭർത്താവിനെയും പിതാവിനെയും അറസ്റ്റ് ചെയ്യുകയും അമ്മായിയമ്മയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
തന്റെ ഭർത്താവ് ബലഹീനനാണെന്നും ഭര്‍തൃ മാതാപിതാക്കള്‍ അത് മറച്ചുവച്ചെന്നും 33 കാരി പറഞ്ഞു. ഭര്‍തൃപിതാവ് ഗർഭം ധരിപ്പിക്കാൻ തന്നെ നിർബന്ധിച്ചുവെന്ന് അവർ ആരോപിച്ചു.
ഭർത്താവിന്റെ ബലഹീനത അറിഞ്ഞപ്പോൾ അവൾ തന്റെ ബന്ധുക്കളോട് പറഞ്ഞു. അതിനു ശേഷം ഭര്‍തൃപിതാവ് ശാരീരികമായി ഉപദ്രവിച്ചു.
"അവൻ ഒരു ഡിപ്ലോമ എഞ്ചിനീയറാണ്, അവൾക്ക് ബിരുദമുണ്ട്. 2018 ഡിസംബർ 30 മുതൽ വിവാഹം കഴിഞ്ഞ് കഴിഞ്ഞ നാല് മാസമായി അവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്.
പരാതിയിൽ ഉന്നയിച്ച എല്ലാ അവകാശവാദങ്ങളും ഞങ്ങൾ അന്വേഷിക്കും. ഞങ്ങൾ രണ്ടുപേരെ അറസ്റ്റ് ചെയ്തു, ”ഭോസാരി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജിതേന്ദ്ര കദം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.