തൃശ്ശൂർ: മഹിളാമോർച്ച സംസ്ഥാന നേതൃയോഗം തൃശ്ശൂർ വൃന്ദാവൻ ഇൻ ഹോട്ടലിൽ വച്ച് സംസ്ഥാന മഹിളാമോർച്ച അധ്യക്ഷ അഡ്വക്കേറ്റ് നിവേദിതാ സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേരുകയുണ്ടായി. യോഗം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം ഗണേശൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. യോഗത്തിന് തൃശ്ശൂർ ജില്ല അദ്ധ്യക്ഷ രമാദേവി സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറിമാരായ പത്മജ എസ് മേനോൻ, ആര്‍ബി രാകേന്ദു എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രമേയം അവതരിപ്പിക്കുകയും ചെയ്തു .
കേരളത്തിൽ വർദ്ധിച്ചു വരുന്ന പീഡനങ്ങളെ കുറിച്ചും, അതുപോലെതന്നെ ആരോഗ്യ മേഖലയിൽ
വന്നിട്ടുള്ള വീഴ്ചകളെ കുറിച്ചും കോവിഡ് രോഗിയെ പോലും പീഡനത്തിനിരയാക്കിയതിനെക്കുറിച്ചും യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രമേയം പാസാക്കുകയും ചെയ്തു.
ഭാവി സമര സേവന പരിപാടികളെ കുറിച്ചും കേരള സർക്കാരിനെതിരെ മഹിളാ മോർച്ച ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു.