സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പോലീസ് സ്റ്റേഷനില്‍ നിന്നും കിട്ടിയ ഈ ചായയ്ക്ക് പിന്നില്‍ ഒരു കഥയുണ്ടെന്ന് പറയുകയാണ് മമ്ത. എന്നാല്‍ ആ കഥ എന്താണെന്ന് മമ്ത പറയുന്നില്ല. പകരം ചായയോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്.
‘മൈ ടി ചായ് സ്റ്റോറി’ എന്ന തലക്കെട്ടിൽ മംമ്ത പോസ്റ്റ് ചെയ്ത കുറിപ്പ്;
'ജീവിതം നമ്മളെ തിരക്കുള്ളവരാക്കുന്നു. അത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമിട്ടിക്കാന്‍ വേണ്ടി ഉറ്റവരെ കൊണ്ട് പല ദിക്കുകളിലയേ്ക്ക് ഓടിക്കുന്നു. ഈ പ്രഭാതത്തില്‍ ഒരു ചായക്കൊപ്പമാണ് നമ്മള്‍ ഒന്നിക്കുന്നത്. ഒന്നോ രണ്ടോ ചായക്കൊപ്പം സല്ലപിച്ചും ബന്ധം പുതുക്കിയും ഒരു ദിനാരംഭം. വര്‍ക്കൗട്ടിന് മുന്‍പുള്ള ഒന്നാന്തരമൊരു പാനിയം കൂടിയാണിത്.
രാവിലത്തെ ഈ ചായകുടി ശീലം സമ്മാനിച്ചതിന് അമ്മയോട് ഒരുപാട് നന്ദിയുണ്ട്. ഒരു ഗ്ലാസ് ചായ കിട്ടുമ്പോഴാണ് ഞാന്‍ ഏറ്റവും ഉറ്റവരായവരുടെ അകലമറിയുന്നത്. ചായപ്പീടികയിലെ ചായ ഇഷ്ടപ്പെടുന്ന എന്റെ അമ്മയ്ക്കുവേണ്ടിയുള്ളതാണ് ഈ ചിത്രം.
എന്നാല്‍, ഈ ചായ കേരളത്തിലെ ഒരു പോലീസ് സ്‌റ്റേഷനിലേതാണ്. അവിടെ ഞാന്‍ എന്താണ് ചെയ്യുന്നത്. അതൊരു നീണ്ട കഥയാണ്. തത്കാലം ഇപ്പോള്‍ എനിക്ക് ചെയ്യാനാവുന്നത് രാവിലത്തെ ഈ ചായയുടെ സ്വാദ് നുകരാനായി ഉണരുകയാണ്. ഗുഡ്‌നൈറ്റ്.'