Advertisment

അത് എന്റെ നാവുപിഴയാണ് - ഇന്ദ്രന്‍സിന് അവാര്‍ഡ് നല്‍കിയതിനെതിരെയുള്ള വിവാദ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞ് സനല്‍കുമാര്‍ ശശിധരന്‍

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനു നല്‍കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത് വന്നിരുന്നു. ഇത് വിവാദമായതിനെ തുടര്‍ന്ന്‍ ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് സനല്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അത് തന്റെ നാവുപിഴയാണ് എന്ന് സനല്‍ വ്യക്തമാക്കുന്നത്.

Advertisment

'ഇന്ദ്രന്‍സിനു കഴിഞ്ഞതവണയൊക്കെ പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ ആക്ഷേപങ്ങള്‍ ഉയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നുവെന്നും ഉദ്ദേശിച്ച് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

publive-image

ഒരിക്കലും അത് അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരത്തിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്നനിലയ്ക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ചായിരുന്നില്ല. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന്‍ സിനിമാലോകത്തു തന്നെ അപൂര്‍വമാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു'- സനല്‍ കുറിച്ചു.

'സത്യം പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ അദ്ദേഹത്തിന് (ഇന്ദ്രന്‍സ്) പുരസ്‌കാരത്തിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും നല്‍കിയില്ല. ഇത്തവണ അദ്ദേഹത്തെക്കാള്‍ മികച്ച പ്രകടനം നടത്തിയവര്‍ ഉണ്ടായിരുന്നു. അവര്‍ക്കൊന്നും പുരസ്‌കാരം നല്‍കാതെ ഇന്ദ്രന്‍സിനു നല്‍കി.

അദ്ദേഹം കുറേക്കാലമായി തഴയപ്പെട്ടിരുന്ന ഒരു മനുഷ്യനാണ് എന്നൊരു തോന്നല്‍ പൊതുബോധത്തിലുണ്ട്. അപ്പോള്‍ ഒരു പുരസ്‌കാരം നല്‍കിയപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെ പലരെയും ബലിയാടാക്കി ഈ പറയുന്ന വീതംവയ്പുകള്‍ എല്ലാക്കാലത്തുമുണ്ട് - എന്നായിരുന്നു സനലിന്റെ വിവാദ പരമാര്‍ശം. ഈ പരാമര്‍ശത്തിനാണ് മാപ്പ് ചോദിച്ചത്.

Advertisment