Advertisment

വില്‍സന്‍ ജോണിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലിസി കഴിഞ്ഞ മെയ് മാസം ഇടുക്കി എസ്പിക്ക് പരാതി നല്‍കിയിരുന്നു ' ; ഡല്‍ഹിയിലെ അമ്മയുടെയും മകന്റെയും മരണത്തില്‍ നിര്‍ണായക വിവരം പുറത്ത്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

ഡല്‍ഹി: ഡല്‍ഹിയിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശി ലിസി മകൻ അലൻ സ്റ്റാൻലി എന്നിവരുടെ കേസില്‍ നിര്‍ണായക വിവരം പുറത്ത്. രണ്ടാം ഭര്‍ത്താവ് വില്‍സന്‍ ജോണിന്‍റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ലിസി കഴിഞ്ഞ മെയ് മാസം ഇടുക്കി എസ്പിക്ക് നല്‍കിയ പരാതി പുറത്ത് വന്നു.

Advertisment

publive-image

വില്‍സന്‍റെ മക്കള്‍ക്കൊപ്പം പള്ളിയില്‍ പോയപ്പോഴായിരുന്നു ഭര്‍ത്താവിന്‍റെ മരണമെന്നും തൂങ്ങിമരിച്ചതാണെന്ന വിവരം തന്നില്‍ നിന്ന് മറച്ചുവെച്ചെന്നും ലിസ്സി അന്നത്തെ ഇടുക്കി എസ്പി കെബി വേണുഗോപാലിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വില്‍സന്‍ ജോണിന്‍റെ നിക്ഷേപ വിവരങ്ങളടങ്ങിയ ലാപ്ടോപ്പും മൊബൈല്‍ ഫോണും മറ്റു ബാങ്കുരേഖകളും ബന്ധുക്കൾ കൈക്കലാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണം നടത്തണമെന്നും ലിസി ഇടുക്കി എസ്പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

തൊടുപുഴയിലെ വീട്ടില്‍ കഴിഞ്ഞ ഡിസംബര്‍ 31 നാണ് വില്‍സന്‍ ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 10 നായിരുന്നു ലിസി പരാതി നല്‍കിയത്.

ലിസി നല്‍കിയ പരാതിയെക്കുറിച്ച് കേസിപ്പോള്‍ അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് പരിശോധിച്ചിട്ടുണ്ടാകുമെന്നായിരുന്നു പരാതിയെക്കുറിച്ച് ഇടുക്കി എസ്പിയുടെ വിശദീകരണം. എന്നാല്‍ ലിസിയുടെ പരാതി ക്രൈബ്രാഞ്ചിന് മുന്നില്‍ വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇതേക്കുറിച്ച് പ്രതികരിച്ചത്.

Advertisment