കൊച്ചി : ദുബായിൽ ജോലി നൽകാമെന്ന വ്യാജേന ഒമാനിലേക്കു കടത്തിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. മട്ടാഞ്ചേരി സ്വദേശിനി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പി. ബി. സുരേഷ്കുമാർ കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞു.
പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് 2018 ഡിസംബർ 8നാണ് എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടമ്മയെ സന്ദർശക വിസയിൽ കൊണ്ടുപോയത്.
ആദ്യം ദുബായിൽ എത്തിച്ചെങ്കിലും പിന്നീട് റോഡ് മാർഗം ഓമാനിലെ മസ്കത്തിലേക്കു കടത്തി. 2.75 ലക്ഷം രൂപയ്ക്ക് ഒമാൻ സ്വദേശിക്കു വിറ്റുവെന്നാണു പരാതി .