കൊല്‍ക്കത്ത: ദക്ഷിണ ബെംഗാളിലെ പ്രളയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. സംസ്ഥാനത്തെ അറിയിക്കാതെ ദാമോദര്‍ വാലി കോര്‍പറേഷന്റെ (ഡി.വി.സി.) അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്നും ഇത് മനുഷ്യനിര്‍മിത പ്രളയമാണെന്നും മമത ആരോപിച്ചു..
'കേന്ദ്രം പശ്ചിമ ബെംഗാളിനോട് നീതികേട് കാണിക്കുകയാണ്. പ്രളയബാധിത മേഖലകളില്‍ കഴിയുന്ന ജനങ്ങളോട് സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസമർപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ആവശ്യമുള്ള എല്ലാ സഹായവും നല്‍കാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ട്', മമത പറഞ്ഞു.