Advertisment

‌സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങി, ബൈക്ക് കസ്റ്റഡിയിൽ എടുത്തു; കാൽനടയായി വീട്ടിൽ എത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു

New Update

തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെത്തുടർന്ന് നടന്ന് വീട്ടിലെത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു. നഗരൂർ കടവിള സ്വദേശി സുനിൽകുമാർ (57) ആണ് മരിച്ചത്. സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയതിനാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തത്.

publive-image

‌‌

പഴക്കടയിൽ നിന്നു പഴം വാങ്ങാനെത്തിയപ്പോഴാണ് സുനിൽകുമാർ പൊലീസിന്റെ മുന്നിൽപ്പെട്ടത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടു. അടയ്ക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോഴാണ് ഇയാളുടെ ബൈക്ക് പിടിച്ചെടുത്തത്. ഇതേതുടർന്നാണ് സുനിൽകുമാർ കാൽനടയായി വീട്ടിലെത്തിയത്.

രാവിലെ 8.30ന് പൊലീസ് തിരിച്ചയച്ചയാൾ വീട്ടിലെത്തി ഒൻപതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന സുനിൽകുമാർ മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതെന്നു സുഹൃത്തുക്കൾ ആരോപിച്ചു.

death report
Advertisment