വരാണസി : ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലുണ്ടായ അസാധാരണ സംഭവങ്ങളിൽ നടുങ്ങി രാജ്യം. നവംബർ 24ന് മുബാറക്പുരിൽ ഉറങ്ങിക്കിടന്ന ദമ്പതികളെയും അവരുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തുകയും പത്തുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തിൽ പ്രതിയുടെ വെളിപ്പെടുത്തൽ അസാധാരണവും ഭയപ്പെടുന്നതും ആണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
തിങ്കളാഴ്ച അറസ്റ്റിലായ പ്രതി നസിറുദ്ദിൻ (38) ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും മൃതദേഹവുമായി ലൈംഗികവേഴ്ച ആഗ്രഹിക്കുന്ന ആളാണെന്നുമാണു െപാലീസ് ഭാഷ്യം.
ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ നസിറുദ്ദിൻ ഉറക്കത്തിലായിരുന്ന മുപ്പത്തഞ്ചുകാരനായ ഗൃഹനാഥനെയും മറ്റുള്ളവരെയും ആക്രമിച്ചു കീഴ്പ്പെടുത്തി. ഗൃഹനാഥനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു കൊന്നതിനു ശേഷം യുവതിയെ ആക്രമിച്ചു. യുവതി മരിച്ചുവെന്നു ഉറപ്പായപ്പോൾ മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മൂന്ന് മണിക്കൂറോളം യുവതിയുടെ മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
ഉത്തേജനമുണ്ടാകാന്‍ ലഹരിയുപയോഗിച്ചിരുന്നു. തെളിവ് നശിപ്പിക്കാന്‍ ഇയാള്‍ ഗർഭനിരോധന ഉറ ഉപയോഗിച്ചു. യുവതിയുടെ നവജാതശിശുവിനെ ആക്രമിച്ചു കൊന്ന ഇയാൾ മറ്റു മക്കളെയും വെറുതെ വിട്ടില്ല. ദമ്പതികളുടെ പത്തുവയസ്സുകാരിയായ മകളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയ പ്രതി ദമ്പതികളുടെ നാല് വയസ്സുള്ള രണ്ടാമത്തെ മകനെയും ക്രൂരമായി ആക്രമിച്ചു. പത്തുവയസ്സുകാരിയും രണ്ടാമത്തെ മകനും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
മൂന്ന് മൃതദേഹങ്ങളും നഗ്നമായ നിലയിലായിരുന്നു. ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഇയാൾ തന്റെ സഹോദര ഭാര്യയെ കാണിച്ചുവെന്നും ദൃശ്യങ്ങൾ കണ്ട് അവർ ഭയന്നുവെന്നും െപാലീസ് പറയുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും കുറ്റസമ്മതം നടത്തിയെന്നും െപാലീസ് പറയുന്നു.