കണ്ണൂർ: ചക്കരക്കല്ലിൽ പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്ന സംഭവത്തിൽ പിടിയിലായ പ്രതിയെ നേരത്തെയും താക്കീത് ചെയ്തു വിട്ടയച്ചതാണെന്ന് നാട്ടുകാരും പശുവിന്‍റെ ഉടമയും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാവോട്ട് സ്വദേശി സുമേഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ചക്കരക്കല്ലിന് സമീപത്തുള്ള ബാവോട്ടാണ് നാട്ടുകാരെ മുഴുവൻ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ബാവോട്ട് യുപി സ്കൂളിന് സമീപത്ത് താമസിക്കുന്ന യൂസഫിന്റെ പശുവാണ് ക്രൂരമായ പീഡനത്തിന് ഇരയായി ചത്തത്. കഴിഞ്ഞ ദിവസം രാത്രി ഇയാൾ ബാവോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന യൂസഫിന്‍റെ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊല്ലുകയായിരുന്നു.
പശുവിനെ സുമേഷ് തൊഴുത്തിൽ നിന്ന് അഴിച്ചു കൊണ്ടുപോയി സമീപത്തെ ഒരു മരത്തിൽ കെട്ടി പീഡിപ്പിക്കുകയായിരുന്നു.. അനങ്ങാതിരിക്കാൻ കാലുകൾ കൂട്ടിക്കെട്ടി. ഇതിനിടെ കയർ കഴുത്തിൽ മുറുകി പശു ചത്തു. നേരത്തെ യൂസഫിന്റെ തൊഴുത്തില്‍ നിന്നും മറ്റൊരു പശുവിനെ പ്രതി അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.അന്ന് ഇയാളെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നുവെന്ന് വീട്ടുടമയും പ്രദേശവാസികളും പറയുന്നു.ഈ സംഭവം കാരണം നൽകിയ സൂചന അനുസരിച്ചാണ് പൊലീസിന് പ്രതിയെ വേഗത്തിൽ പിടികൂടാൻ സാധിച്ചത്.