മംഗളൂരു: മംഗളൂരുവില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ടിലെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. നേവി നടത്തിയ തിരച്ചിലിലാണ് കടലില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്.
മംഗളൂരുവില്‍ കപ്പലിൽ ഇടിച്ച് ബോട്ട് തകർന്നുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. നാവിക സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. പുലർച്ചെ ആറു മണിക്ക് ശേഷമാണ് തിരച്ചിൽ ആരംഭിച്ചത്. ഇന്നലെ നടത്തിയ തിരച്ചിലിൽ രാത്രിയോടെ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറുപേരെ കൂടി കണ്ടെത്താനുണ്ട്. അതേ സമയം ആദ്യം കണ്ടെത്തിയ മൂന്നു പേരുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി സംസ്കരിച്ചു. തമിഴ്നാട് കുളച്ചൽ സ്വദേശിയും ബോട്ടിന്റെ സ്രാങ്കുമായ ഹെൻലിൻ അലക്സാണ്ടർ , ദാസൻ തിന്നപ്പൻ, പശ്ചിമ ബംഗാൾ സ്വദേശി പവൻ ദാസ് എന്നിവരുടെ മൃതദേഹമാണ് സംസ്കരിച്ചത്.