Advertisment

പാലായെ പിടിച്ചെടുക്കാന്‍ വേണ്ടി കാപ്പന്‍ കാത്തിരുന്നത് 15 വര്‍ഷം ; മണ്ഡലം സ്വന്തമാക്കിയത് തന്റെ നാലാം ഊഴത്തില്‍ ; ഇടതുമുന്നണിയുടെ ഹീറോയായി കാപ്പന്‍ 

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെ മുന്നണിക്ക് പുതുജീവന്‍ നല്‍കിയ മാണി സി കാപ്പനാണ് ഇപ്പോള്‍ ഇടതുമുന്നണിയുടെ ഹീറോ. പാലായെ പിടിച്ചെടുക്കാന്‍ വേണ്ടി കാപ്പന്‍ 15 വര്‍ഷമാണ് കാത്തിരുന്നത്. മൂന്ന് തവണ പാലായില്‍ കെഎം മാണിയോട് മത്സരിച്ച കാപ്പന്‍ നാലാം ഊഴത്തില്‍ മണ്ഡലം സ്വന്തമാക്കി.

Advertisment

publive-image

ഇന്ന് പുലര്‍ച്ചെ പള്ളിയിലെത്തി കുര്‍ബാന കൂടിയ ശേഷം മാധ്യമങ്ങളെ കണ്ട മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കൃത്യമായ അവബോധത്തോടെയാണ് സംസാരിച്ചത്.

എവിടെയൊക്കെ ലീഡ് ചെയ്യുമെന്നും എവിടെയൊക്കെ പിന്നിലാവുമെന്നും മാണി സി കാപ്പന്‍ കൃത്യമായി പ്രവചിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയാല്‍ ആദ്യാവസാനം താന്‍ ലീഡ് ചെയ്യുമെന്ന കാപ്പന്‍റെ വാക്കുകളും സത്യമായി.

pala ele
Advertisment