ഡല്‍ഹി : ‘സന്ദർശന വേളയിൽ പറഞ്ഞതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് ' ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കര്‍ക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. ' പ്രസംഗത്തിൽ പരാമർശിച്ചത് നേരത്തേ തന്നെ ചർച്ചാവിഷയമായ കാര്യങ്ങളാണ്. തന്റെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് വലിയ സമ്മർദം താങ്കൾ നേരിടുന്നുണ്ട്.
എന്നെ ആക്രമിച്ച് വിധേയത്വം ഉറപ്പിക്കേണ്ടത് ആവശ്യമാണ്. താങ്കളുടെ കത്തു പുറത്തു വന്നതാണ് ഇക്കാര്യം വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്. പരീക്കർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു’– രാഹുൽ പറഞ്ഞു.
പ്രതിരോധ മന്ത്രിയെ അറിയിക്കാതെയാണു റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ വരുത്തിയതെന്നു പരീക്കർ പറഞ്ഞിട്ടുണ്ടെന്നു രാഹുൽ പ്രസംഗിച്ചിരുന്നു.
ഇതിനെതിരെ, തന്റെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ കോൺഗ്രസ് അധ്യക്ഷൻ ‘വെറും രാഷ്ട്രീയനേട്ടത്തിനായി’ അതുപയോഗപ്പെടുത്തിയെന്ന് പരീക്കർ കുറ്റപ്പെടുത്തി. രാഹുല്‍ കള്ളം പറയുകയാണെന്നും സ്വകാര്യ സംഭാഷത്തിനിടെ റഫാല്‍ വിഷയം ചര്‍ച്ചയായില്ലെന്നും പരീക്കര്‍ കത്തിൽ പറഞ്ഞു.
ഏതാനും മണിക്കൂറുകൾക്കകമാണ് രാഹുൽ മറുപടി കത്തെഴുതിയത് .