Advertisment

കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

New Update

publive-image

Advertisment

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വിക്കു കോവിഡ് ബാധ സ്ഥിരീകരിച്ചു. ജൂലൈ 9 വരെ ഹോം ഐസൊലേഷനിൽ തുടരാൻ സിംഗ്വിയോടു നിർദേശിച്ചിട്ടുണ്ട്.

സിംഗ്വി രോഗലക്ഷണങ്ങൾ കുറവായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഫലം പോസിറ്റീവ്  ആകുകയായിരുന്നു . ഇതോടെ എംപി കൂടിയായ സിംഗ്വിയുടെ ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്കു വിധേയരാക്കി. എന്നാല്‍ ആദ്യ പരിശോധനയില്‍ എല്ലാവരും നെഗറ്റീവാണെന്നാണു റിപ്പോർട്ട്.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ സിംഗ്വി  ഈ മാസം 23 വരെ അദ്ദേഹം വീഡിയോ കോണ്‍ഫറൻസ് വഴി കേസുകളിൽ വാദിച്ചിരുന്നു.  കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായും  ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജയ്നും നേരത്തെ കോവിഡ് സ്ഥിരീകരിച്ച രാഷ്ട്രീയ നേതാക്കളില്‍ ഉള്‍പ്പെടുന്നു .

congress
Advertisment