തൃശൂർ : മഞ്ചിക്കണ്ടി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. നാല് പേരുടെയും മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലിൽ പൊലീസുകാരുടെ പങ്ക് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നതിൽ അന്വേഷണം വേണമെന്നും പൊലീസുകാർ മുമ്പ് ഏതെങ്കിലും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ ഹർജിക്കാർക്ക് സെഷൻസ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരുംവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.