Advertisment

മരട് അപകടം; ഡ്രൈവറുടെ അശ്രദ്ധയെന്ന് ആര്‍ടിഒ ; അപകട പശ്ചാത്തലത്തിൽ കൊച്ചിയിലെ സ്കൂൾ ബസുകളിൽ പരിശോധന

New Update

Image result for marad accident

Advertisment

മരടിലെ സ്‍കൂള്‍ വാഹാനാപകടകാരണം ഡ്രൈവറുടെ അശ്രദ്ധ എന്ന് ആര്‍ടിഒയുടെ റിപ്പോർട്ട്‌. വീതി കുറഞ്ഞ റോഡില്‍ അമിത വേഗത്തിൽ വണ്ടി വീശി എടുത്തതാണ് അപകടം ഉണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ സിസിടിവി  ദൃശ്യങ്ങളിൽ വ്യക്തമാണ്. റിപ്പോർട്ട്‌ ട്രാൻസ്‌പോർട് കമ്മീഷണർക്ക് സമർപ്പിച്ചു.

ഡ്രൈവർ അനിൽ കുമാറിന്‍റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയതായി ആര്‍ടിഒ റജി പി വർഗീസ് വ്യക്തമാക്കി. കൊച്ചിയിൽ ഈമാസം 15 വരെ സ്കൂൾ ബസുകളിൽ  പരിശോധന കർശനമാക്കാനും നിദേശമുണ്ട്.

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ ഡേ കെയർ വാഹനം കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചത്. മരട് കാട്ടിക്കുളം റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് സ്കൂൾ വാഹനം മറിഞ്ഞത്. സംഭവത്തില്‍ ജീപ്പ് ഡ്രൈവർ അനിൽകുമാറിനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും. തിൽ ഡ്രൈവറുടെ അശ്രദ്ധയും റോഡിന്‍റെ അപകാതയും പ്രശ്നമായിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രഥാമിക വിലയിരുത്തൽ.

Image result for marad accident

സമീപത്തെ വീട്ടിൽ  സ്ഥാപിച്ച് സിസിടിവി ക്യാമറയിൽ സ്കൂൾ വാൻ അപകടത്തിൽ പെടുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 90 ഡിഗ്രി വളവുള്ള റോഡിൽ   അൽപ്പം വേഗതയിലെത്തിയ വാഹനം പെട്ടെന്ന്  വെട്ടിച്ച് പോകുന്നത് കാണാം. ഈ ഘട്ടത്തിലാണ് മുൻഭാഗത്തെ ടയർ തെന്നി റോഡിന് സമാന്തരമായ കുളത്തിലേക്ക് നീങ്ങുന്നത്. വാഹനം ഓടിച്ച ഡ്രൈവർ അനിൽകുമാറിന് ലൈസൻസും വാഹനത്തിന് അടുത്ത രണ്ട് വർഷത്തേക്ക് കൂടി പെർമിറ്റുമുണ്ട്.

എന്നാൽ സ്കൂൾ വാഹനങ്ങൾക്ക് മോർട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ഫിറ്റ്നസ് സിറ്റിക്കർ വാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ വന്ന വീഴ്ച അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.  അപകടകരമായ സാഹചര്യത്തിൽ റോഡിന് സമാന്തരമായി കുളമുണ്ടായിട്ടും അവിടെ സുരക്ഷാ സംവിധാനങ്ങളൊന്നും ഒരുക്കാത്ത് വീഴ്ചയായി അന്വേഷ സംഘം വിലയിരുത്തുന്നു.

Image result for marad accident

അപകടത്തിൽ പരിക്കേറ്റ സ്കൂൾ ജീപ്പ് ഡ്രൈവര്‍  അനിൽകുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അവരെയും പ്രതി ചേർക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ട്രാഫിക് സിഐയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രാവിലെ അപകടം നടന്ന സ്ഥലത്തെത്തി തെളിവെടുക്കും.  സംഭവത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഇന്ന് തന്നെ സർക്കാറിന് സമർപ്പിക്കും.

അതെസമയം എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. അമിത വേഗതയിൽ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. ഒപ്പം നിശ്ചിത എണ്ണത്തിലധികം കുട്ടികളെ സ്കൂൾ വാഹനങ്ങളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയിൽ കണ്ടെത്തി.

Image result for സ്കൂൾ ബസുകളിൽ പരിശോധന

വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. മരടിൽ സ്കൂൾ വാൻ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്.

 

Advertisment