Advertisment

മരട് ഫ്ലാറ്റിലെ ഉടമകള്‍ക്കു സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളില്‍ നിന്ന് ഒഴിയുന്ന ഉടമകള്‍ക്കു സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങി. 38 ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം അനുവദിച്ചുകൊണ്ടാണ് ആദ്യ ഉത്തരവിറക്കിയത്.

Advertisment

പണം എത്രയും വേഗം ഉടമകളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

publive-image

തുക ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടില്‍ ലഭിക്കുന്നതിനുള്ള വിവരങ്ങള്‍ 200 രൂപ മുദ്രപത്രത്തില്‍ സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കല്‍ തിങ്കളാഴ്ച തുടങ്ങിയിരുന്നു. 25 ലക്ഷം രൂപ വരെയുള്ള ഭാഗിക നഷ്ടപരിഹാരമാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ഇതുവരെ പരിശോധിച്ച്‌ തീര്‍പ്പാക്കിയ 107 പേര്‍ക്ക് തുക കൈമാറണമെന്നാണ് ഉപസമിതി നേരത്തെ, ശിപാര്‍ശ ചെയ്തിരുന്നത്.

അതേസമയം, സര്‍ക്കാരിന്‍റെ നഷ്ടപരിഹാര വിതരണത്തോടു സഹകരിക്കില്ലെന്ന നിലപാടുമായി ഒരു വിഭാഗം ഉടമകള്‍ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി നിശ്ചയിച്ച തുകയായ 25 ലക്ഷം രൂപ ആദ്യ ഘട്ടത്തില്‍ മുഴുവന്‍ ഉടമകള്‍ക്കും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് തുക കൈപ്പറ്റില്ലെന്ന നിലപാടെടുത്തിരിക്കുന്നതെന്ന് ഉടമകളില്‍ ഒരു വിഭാഗം പറഞ്ഞിരുന്നു.

ഇതിനെതിരേ ഈ മാസം 25 ന് സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും അവര്‍ അറിയിച്ചിരുന്നു.

Advertisment