Advertisment

മരടിലെ ഫ്ലാറ്റ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ സംസ്ഥാനത്തിനായി ഇനി പ്രമുഖ അഭിഭാഷകന്‍ ഹാജരാകുമെന്നും മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരടിലേത് സവിശേഷമായ കേസാണ്. സുപ്രീം കോടതിയില്‍ ഇനി സംസ്ഥാനത്തിനായി പ്രമുഖ അഭിഭാഷകന്‍ ഹാജരാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment

publive-image

വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ഭരണഘടനാ ബാധ്യതയുണ്ട്. എന്നാല്‍ഫ്ലാറ്റുകള്‍ പൊളിക്കുന്നത് ഒഴിവാക്കാന്‍ എന്ത് തുടര്‍നിയമനടപടി എടുക്കാനാകുമെന്നതില്‍ അറ്റോര്‍ണി ജനറലിന്‍റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞു.

പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ കേന്ദ്ര സഹായം തേടും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസില്‍ കക്ഷി ചേരണമെന്ന ആവശ്യത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിക്കുകയും ചെയ്തു. നിലവില്‍ ചെയ്യാത്ത തെറ്റിനാണ് സര്‍ക്കാര്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫ്ലാറ്റുടമകള്‍ക്ക് പൂര്‍ണ പിന്തുണയാണ് സര്‍വകക്ഷി യോഗത്തില്‍ ലഭിച്ചത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം കക്ഷികളും ഫ്ലാറ്റുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചു.

Advertisment