Advertisment

സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്പ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

New Update

കൊച്ചി: ഷുള്‍ട്ടെ ഗ്രൂപ്പ് കമ്പനിയും മറൈന്‍ എന്റര്‍പ്രൈസ് സൊല്യൂഷന്‍സില്‍ മുന്‍നിര കമ്പനിയുമായ സിംഗപ്പൂര്‍ ആസ്ഥാനമായ മാരിആപ്‌സ് മറൈന്‍ സൊല്യൂഷന്‍സിന്റെ ഇന്ത്യയിലെ ആസ്ഥാനം സ്മാര്‍ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എട്ട് നിലകളിലായി 1,86,000 ച.അടി വിസ്തൃതിയുള്ള സ്വന്തം കെട്ടിടത്തില്‍ 1300 ജീവനക്കാരെ ഉള്‍കൊള്ളാനാകും.

Advertisment

publive-image

കൊച്ചി സ്മാര്‍ട്‌സിറ്റിയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ദുബായ്, ജര്‍മനി, സൈപ്രസ് എന്നിവിടങ്ങളില്‍ ഓഫീസുള്ള മാരിആപ്‌സ്. 200 ജീവനക്കാരുമായി സ്മാര്‍ട്‌സിറ്റിയിലെ ആദ്യ ഐടി ടവറില്‍ 18,000 ച.അടി ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങിയ മാരിആപ്‌സ് 2018-ലാണ് കോ-ഡെവലപ്‌മെന്റിന് സ്മാര്‍ട്‌സിറ്റിയുമായി കരാറിലേര്‍പ്പെടുന്നത്. സ്വന്തം കെട്ടിടം നിര്‍മിക്കാനായി കമ്പനിക്ക് 1.45 ഏക്കര്‍ ഭൂമി 2018-ല്‍ കൈമാറുകയും രണ്ട് വര്‍ഷത്തിനുള്ളില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

കമ്പനിയുടെ വികസന പദ്ധതികളില്‍ ഇന്ത്യ എന്നും പരിഗണനയില്‍ ഉണ്ടായിരുന്നുവെന്നും സിംഗപ്പൂരിന് പുറത്ത് കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ സ്വാഭാവികമായി ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മാരിആപ്‌സ് സിഇഒ ശങ്കര്‍ രാഘവന്‍ അഭിപ്രായപ്പെട്ടു. ആരും ഇതേവരെ പരീക്ഷിക്കാത്ത ധാരാളം സാധ്യതകളുള്ള ഈ രാജ്യത്ത് മികച്ച യോഗ്യതകളുള്ള പ്രൊഫഷണലുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സ്മാര്‍ട്‌സിറ്റിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഹരിത കെട്ടിടം ജീവനക്കാര്‍ക്ക് മികച്ച ഡിജിറ്റല്‍ സ്‌പേസ് ലഭ്യമാക്കുന്നതിന് പുറമേ സുരക്ഷിതവും മികച്ചതുമായ തൊഴില്‍ അന്തരീക്ഷവും പ്രദാനം ചെയ്യും. മാരിആപ്‌സിന്റെ ജര്‍മന്‍ മാതൃ കമ്പനിയായ ഷുള്‍ട്ടെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഫീസാണ് സ്മാര്‍ട്‌സിറ്റിയിലേതെന്നും ശങ്കര്‍ രാഘവന്‍ കൂട്ടിച്ചേര്‍ത്തു.

മികച്ച അടിസ്ഥാനസൗകര്യം ഉള്‍പ്പെടെ മാസ്റ്റര്‍ പ്ലാനിങ്ങില്‍ ആഗോള നിലവാരത്തോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നത് കാരണമാണ് ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ഓഫീസ് ആരംഭിക്കുന്നതിന് സ്മാര്‍ട്‌സിറ്റി തെരഞ്ഞെടുത്തതെന്ന് മാരിആപ്‌സ് ലീഡ് ഡയറക്ടര്‍ തോമസ് ജോണ്‍ പറഞ്ഞു.

mariaaps marine solutions kochi
Advertisment