കോഴിക്കോട് : കൂടത്തായിയിൽ സയനൈഡ് ലഭിക്കാൻ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിനു നൽകിയെന്ന് കൂട്ടുപ്രതിയായ മാത്യുവിന്റെ മൊഴി. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണ സംഘത്തോട് മാത്യു പറഞ്ഞു.
പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു പ്രജികുമാർ മൊഴി നൽകിയിരുന്നു. എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു .പ്രജികുമാറിനു പുറമേ മറ്റൊരാളിൽ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികൾ സമ്മതിച്ചിരുന്നു
അതേസമയം അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കൊല്ലപ്പെട്ട റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ നാട്ടിലെത്തി. അമേരിക്കയിൽ നിന്നും ഇന്ന് പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ റോജോ വൈക്കത്തുള്ള സഹോദരി റഞ്ചിയുടെ വീട്ടേക്കു പോയി.