പാലക്കാട് : മാട്ടുമന്ത വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പിഴുതുമാറ്റിയ 200 മരങ്ങൾക്ക് പകരം ഇനി പുതുമരങ്ങൾ പുനർജനിക്കും.പുനർജനി പരിസ്ഥിതി സംഘടനയാണ് നഷ്ടപ്പെട്ട മരങ്ങൾക്ക് പകരമായി 500 വൃക്ഷതൈകൾ നട്ട് ഹരിതാഭയുടെ കണ്ണിവിളക്കിചേർത്തത്.നട്ട മരങ്ങൾക്കെല്ലാം സംരക്ഷണ കവചമൊരുക്കി .
മാട്ടുമന്ത പൊതുശ്മശാന വനവത്കരണ പ്രവർത്തങ്ങൾ കഴിഞ്ഞ പത്ത് വർഷമായി പുനർജനി ഏറ്റെടുത്ത് നടപ്പിലാക്കി വരുകയാണ്. തരിശു ഭൂമിയായി കിടന്നിരുന്ന ശ്മശാനം തുടർച്ചയായ ഹരിത വത്കരണത്തിന്റെ ഭാഗമായി ഇന്ന് പച്ചപ്പിന്റെ തുരുത്തായി മാറി കഴിഞ്ഞു
വനവത്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പരിസ്ഥിതി ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത നിർവ്വഹിച്ചു .പുനർജജനി പ്രസിഡൻ്റ് ദീപം സുരേഷ് അദ്ധ്യക്ഷത വഹിച്ചു, ഹരി മാട്ടു മന്ത, സതീഷ് കുമാർ, ഹരിദാസ് മച്ചിങ്ങൽ രാജേഷ് കെ, വിനോദ്, സതീഷ്, രാധാകൃഷ്ണൻ, അനിരുദ്ധ്, എന്നിവർ പങ്കെടുത്തു