Advertisment

അസുഖ ബാധിതരായിരുന്ന ദമ്പതികള്‍ ഒരേദിവസം അര മണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലിരിക്കെ ഭര്‍ത്താവിന്‍റെ മരണം. തൊട്ടുപിന്നാലെ ക്യാന്‍സര്‍ രോഗിയായിരുന്ന ഭാര്യയും മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

മാവൂര്‍: അസുഖ ബാധിതരായി ചികിത്സയിലിരുന്ന ദമ്പതികള്‍ ഒരേദിവസം അര മണിക്കൂര്‍ വ്യത്യാസത്തില്‍ മരിച്ചു. നായര്‍കുഴി, കൊളങ്ങോട്ടുകുഴിയില്‍ പരേതരായ ഇ. എന്‍.രാമന്‍ നായര്‍ അധികാരിയുടെയും അരീക്കര കല്യാണി അമ്മയുടെയും മകന്‍ ജയരാമകൃഷ്ണന്‍(61), (റിട്ട. ഹെഡ്മാസ്റ്റര്‍ പള്ളിക്കണ്ടി എല്‍.പി. സ്‌കൂള്‍) ഭാര്യ രത്‌നകുമാരി(56) (റിട്ട. ടീച്ചര്‍ അറത്തില്‍ പറമ്പ് എ. യു. പി സ്‌കൂള്‍) എന്നിവരാണ് മരിച്ചത്.

ജയരാമകൃഷ്ണന്‍ വൃക്ക സംബന്ധമായ അസുഖത്തിനും രത്‌നകുമാരി കാന്‍സറിനും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ജയരാമകൃഷ്ണന്‍ മരിച്ചത്. പിന്നാലെ 2.30 ഓടുകൂടി ഭാര്യയും മരണപ്പെടുകയാണുണ്ടായത്. ജയരാമകൃഷ്ണന്‍ കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മറ്റി മെമ്പര്‍ ആയിരുന്നു.

മക്കള്‍ : ഡോ.രജിത്  (മേയ്ത്ര ഹോസ്പിറ്റല്‍ കോഴിക്കോട്), രജുല( അധ്യാപിക ബി.ഇ.എം എച്ച്എസ്എസ് കോഴിക്കോട്) മരുമകന്‍ അവിനാഷ്.(അധ്യാപകന്‍ തിരുവങ്ങൂര്‍ എച്ച്.എസ്.എസ് കൊയിലാണ്ടി) ജയരാമകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരങ്ങള്‍:  ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, സാവിത്രി, പ്രേമചന്ദ്രന്‍, പരേതരായ പാര്‍വ്വതി അമ്മ,വിജയലക്ഷ്മി അമ്മ.ദേവകി അമ്മ, രാധ അമ്മ.

പരേതരായ കുഞ്ഞിരാമന്‍ നായരുടെയും പത്മാവതി അമ്മയുടെയും മകളാണ് രത്‌നകുമാരി. സഹോദരങ്ങള്‍ രാധാകൃഷ്ണന്‍, പ്രേമലത, മോഹനന്‍, വസന്തകുമാര്‍, ഗീത. സഞ്ചയനം. ശനിയാഴ്ച രാവിലെ എട്ടു മണിക്ക് അരീക്കര തറവാട് വീട്ടില്&

latest
Advertisment