കൊച്ചി: അട്ടപ്പാടിയിൽ തണ്ടർബോൾട്ട് വെടിവച്ചു കൊന്ന രണ്ട് മാവോയിസ്റ്റുകളുടെ സംസ്കാരം ഹൈക്കോടതി തടഞ്ഞു. മാവോയിസ്റ്റ് നേതാവ് മണിവാസകം, കാർത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതാണു കോടതി തടഞ്ഞത്.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ മൃതദേഹങ്ങൾ സൂക്ഷിക്കണം. സെഷൻസ് കോടതിയുടെ ഉത്തരവ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിഗണിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു.
കാർത്തിയുടെ സഹോദരനും മണി വാസകത്തിന്റെ സഹോദരിയുമാണ് ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിച്ചത്. സംസ്കാരം നടത്താനുള്ള കീഴ്ക്കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നു കാണിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.