തിരുവനന്തപുരം: ഒളിമ്പ്യന്‍ മേഴ്സി കുട്ടനെ കേരള സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. കൗൺസിൽ തലപ്പത്ത് കായിക താരം വേണമെന്ന മന്ത്രി ഇ.പി. ജയരാജന്റെ നിലപാടാണ് നിലവിലെ പ്രസിഡന്റായിരുന്ന ടി.പി. ദാസന് പകരം മേഴ്സി കുട്ടനെ തെരഞ്ഞെടുക്കാൻ കാരണം.
1980 കളില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച വനിതാ അത്ലറ്റുകളില് ഒരാളായിരുന്നു. അര്‍ജുന, ജി വി രാജ അവാര്‍ഡ് ജേതാവാണ്. ആറു മീറ്റര്‍ ചാടിയ ആദ്യ ഇന്ത്യന്‍ വനിതാ ലോങ്ജംപ് താരമാണ്. വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലായി 16 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982 ഏഷ്യന്‍ ഗെയിംസില്‍ ലോങ്ജംപില്‍ വെള്ളി നേടി. സമീപ വർഷങ്ങളിൽ കായികഭരണ-പരിശീലനരംഗങ്ങളിൽ സജീവം. ടാറ്റാസില്‍ സ്പോർട്സ് ഓഫിസറായിരുന്നു. വിരമിച്ച ശേഷം എറണാകുളത്ത് മേഴ്സി കുട്ടന് അക്കാദമി സ്ഥാപിച്ചു. പത്തുവര്‍ഷത്തിനിടെ അക്കാദമിയില്‍നിന്ന് ഒൻപതു കായികതാരങ്ങള്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. 2016 ല്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി. പ്രശസ്ത കായികതാരമായിരുന്ന പരേതനായ മുരളി കുട്ടനാണ് ഭര്‍ത്താവ്. മക്കള്‍: സൂരജ് കുട്ടന്, സുജിത് കുട്ടന്