Advertisment

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ബീച്ചില്‍ കൊണ്ടുപോയി. കണ്ണുകെട്ടികളിക്കുന്നതിനിടെ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്ക്കടിച്ചു  - ഭാര്യയും കാമുകനും അറസ്റ്റില്‍

New Update

ചെന്നൈ: കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകനൊപ്പം ചേര്‍ന്ന് പദ്ധതിയിട്ട ഭാര്യ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ അനിത, കാമുകന്‍ ജഗന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, എംസിഎ പഠനകാലത്ത് തന്നെ അനിതയും ജഗനും പ്രേമത്തിലായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മര്‍ദ്ദത്തില്‍ അനിതയ്ക്ക് കതിരവനെ വിവാഹം കഴിക്കേണ്ടി വന്നു. എന്നാല്‍ വിവാഹ ശേഷവും ജഗനുമായി അനിത തന്‍റെ പ്രണയബന്ധം തുടരുന്നുണ്ടായിരുന്നു.

publive-image

ഒടുവില്‍ കതിരവനെ കൊലപ്പെടുത്താന്‍ ജഗനും അനിതയും പദ്ധതി ഇടുകയായിരുന്നു. നീലഗിരിയിലെ കോതാഗിരിയില്‍ വെച്ച് കതിരവന്‍റെ ജീവന്‍ അവസാനിപ്പിക്കാനാണ് അവര്‍ പദ്ധതിയിട്ടത്. എന്നാല്‍ ഇത് നടന്നില്ല. ഇതോടെ ഇവര്‍ പദ്ധതി മാറ്റി.

പിന്നീട് അനിത കതിരവനെയും കൂട്ടി ബീച്ചിലെത്തിയത്. ബീച്ചിലെത്തിയ അനിതയും കതിരവനും കണ്ണുകെട്ടി കളിച്ചു. കളിക്കുന്നതിനിടെ കതിരവനെ ജഗനും സംഘവും ഇരുമ്പുകമ്പി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നാതിരിക്കാനായി കതിരവന്‍റെ ഫോണും സ്വര്‍ണവും സംഘം എടുത്ത് കടന്നുകളഞ്ഞു.

ഗുരുതരമായി പരുക്ക് പറ്റിയ കതിരവനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുതവണ കതിരവന് സംഘത്തിന്‍റെ അടിയേറ്റു. എന്നാല്‍ അനിതയ്ക്ക് പരുക്കൊന്നും ഉണ്ടായിരുന്നില്ല. ഇതാണ് പൊലീസില്‍ സംശയമുണര്‍ത്തിയത്.

സംശയത്തെ തുടര്‍ന്ന് പോലീസ് അനിതയുടെ ഫോണ്‍ പരിശോധിച്ചു. ഇതോടെ അനിത ജഗനെ നിരന്തരം വിളിച്ചതിന്‍റെ വിവരം ഫോണില്‍ നിന്നും ലഭിച്ചു. ഒപ്പം ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിച്ചു. മധുരയില്‍ നിന്ന് ജഗനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment