ഡൽഹി: കത്തോലിക്ക കരിസ്മാറ്റിക് റിന്യൂവൽ ഇന്റർനാഷണൽ സർവീസസിന്റെ ഏഷ്യയിൽനിന്നുള്ള പ്രതിനിധിയായി മലയാളി സിറിൽ ജോണിനെ വത്തിക്കാൻ നിയമിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനെട്ട് അംഗങ്ങൾ ഉൾപ്പെട്ടതാണ് പുതിയ സമിതി.
ഫ്രാൻസിസ് മാർപാപ്പയുടെ പ്രത്യേക താത്പര്യപ്രകാരം രൂപീകരിച്ച സമിതിയാണിത്.
കുറവിലങ്ങാട് സ്വദേശിയായ സിറിൽ ജോണ് 1982 മുതൽ അൽമായ സമിതികളിൽ സജീവമാണ്. ഡൽഹി രൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്.
ലോക്സഭ സെക്രട്ടേറിയറ്റിൽ ചീഫ് പ്രോട്ടോക്കോൾ ജോയിന്റ് സെക്രട്ടറിയായിരുന്നു. വിശ്വാസ സംബന്ധമായി നിരവധി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ഭാര്യ എൽസമ്മയോടും നാലു മക്കളോടും ഒപ്പം ഡൽഹിയിലാണ് താമസം.