Advertisment

15 കാരിയായ കൊച്ചുമകളുടെ വിവാഹം നടത്തുന്നതിനെ എതിര്‍ത്ത മുത്തച്ഛനെ കൊലപ്പെടുത്തി

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബെംഗളൂരു:  15 വയസ് മാത്രമുള്ള കൊച്ചുമകളുടെ വിവാഹം നടത്തുന്നതിനെ എതിര്‍ത്ത മുത്തച്ഛനെ കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ പിതാവും വരന്‍റെ പിതാവും ചേര്‍ന്നാണു കൊലപ്പെടുത്തിയത്.

Advertisment

കര്‍ണാടകയിലെ കാരേനഹള്ളിയിലാണു സംഭവം. എഴുപതുകാരനായ ഇൗശ്വരപ്പയാണു കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം തീരുമാനിച്ചതുമുതല്‍ മകനുമായി വഴക്കിലായിരുന്നു ഇൗശ്വരപ്പ.

publive-image

15 വയസ് മാത്രം പ്രായമുള്ള കുട്ടിയുടെ വിവാഹം നടത്തരുതെന്ന ഇൗശ്വരപ്പയുടെ എതിര്‍പ്പു ശക്തമായതോടെയാണ് മകന്‍ കുമാറും വരന്‍റെ അച്ഛന്‍ സുബ്രഹ്മണിയും ചേര്‍ന്നു കൊലപാതകം ആസൂത്രണം ചെയ്തത്.

ഇതിനിടെ ഇൗശ്വരപ്പ ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിരുന്നു. ഇതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നു ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

ഇതേച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ കുമാറും സുബ്രഹ്മണിയും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും കല്ലുകൊണ്ടു പലതവണ തലയ്ക്കടിക്കുകയുമായിരുന്നു. മാരകമായി മുറിവേറ്റ ഇൗശ്വരപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുമാറിനെ പൊലീസ് അറസ്റ്റ് ചെയതു. വരന്‍റെ അച്ഛന്‍ സുബ്രഹ്മണി ഒളിവിലാണ്.

Advertisment