ഡൽഹി: കൊറോണ ബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡൽഹി ഗവണ്മെന്റ് പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് പള്ളികളിൽ ജനക്കൂട്ടം കുറക്കാൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പുതിയ സിർക്യൂലറിലൂടെ നിർദ്ദേശം നൽകി.
ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെയും വൈകിട്ടും ഈരണ്ടു കുർബ്ബാനകൾ വീതം നടത്തി കുർബ്ബാനകളുടെ എണ്ണം എട്ടായി വര്ധിപ്പിക്കുന്നതിലൂടെ ആൾക്കൂട്ടം കുറക്കാനും ഓരോ കുർബ്ബാനയ്ക്ക് ശേഷവും ദേവാലയങ്ങൾ ശുചീകരിക്കാനും ദേവാലയങ്ങളിൽ സാനിറ്റൈസ്സേർസ് ലഭ്യമാക്കാനും ആർച്ച്ബിഷപ് തന്റെ സറക്യൂലറിൽ നിർദ്ദേശിച്ചു.