ഉഷ്ണ തരംഗത്തില്‍ വെന്തുരുകി ഡല്‍ഹി: 48 മണിക്കൂറിനുള്ളില്‍ കണ്ടെത്തിയത് 50 മൃതദേഹങ്ങള്‍; ഉയര്‍ന്ന താപനില 43.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി

കേന്ദ്രത്തിന് കീഴിലുള്ള ആര്‍എംഎല്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 രോഗികളാണ് എത്തിയത്. അഞ്ച് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, 12 മുതല്‍ 13 വരെ രോഗികള്‍ വെന്റിലേറ്ററിന്റെ പിന്തുണയില്‍ ചികിത്സയിലാണ്.

New Update
hot Untitledkalla.jpg

ഡല്‍ഹി: ഉത്തരേന്ത്യയില്‍ കൊടുംചൂട് തുടരുന്നതിനിടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഡല്‍ഹിക്ക് ചുറ്റും 50 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ്. എന്നാല്‍ ഇവരെല്ലാം ചൂട് മൂലമാണ് മരിച്ചതെന്ന് പോലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥിരീകരിച്ചിട്ടില്ല.

Advertisment

ഇന്ത്യാ ഗേറ്റിന് സമീപമുള്ള കുട്ടികളുടെ പാര്‍ക്കില്‍ ബുധനാഴ്ച 55 വയസ്സുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്നും മരണകാരണം കണ്ടെത്താന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉഷ്ണതരംഗം മൂലം ജൂണ്‍ 11 മുതല്‍ 19 വരെ ഡല്‍ഹിയില്‍ 192 ഭവനരഹിത മരണങ്ങള്‍ രേഖപ്പെടുത്തിയതായി ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് ഡെവലപ്മെന്റ് അവകാശപ്പെട്ടു. ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നിരവധി മരണങ്ങള്‍ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തില്‍ 43.6 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില രേഖപ്പെടുത്തി. സാധാരണയില്‍ നിന്ന് നാല് പോയിന്റ് കൂടുതലാണ് ഇത്. ഡല്‍ഹിയിലെ രാത്രി താപനില 35.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു, 1969 ന് ശേഷം ജൂണിലെ നഗരത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേന്ദ്രത്തിന് കീഴിലുള്ള ആര്‍എംഎല്‍ ആശുപത്രിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 22 രോഗികളാണ് എത്തിയത്. അഞ്ച് മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്, 12 മുതല്‍ 13 വരെ രോഗികള്‍ വെന്റിലേറ്ററിന്റെ പിന്തുണയില്‍ ചികിത്സയിലാണ്.

Advertisment