Advertisment

സോണിയയ്ക്കും രാഹുലിനുമെതിരെ നരേന്ദ്രമോദി;അമ്മയും മകനും ജാമ്യത്തിലിറങ്ങിയാണ് നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നത്

New Update

Advertisment

നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സോണിയാ ഗാന്ധിയേയും വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാമ്യത്തിലിറങ്ങിയാണ് അമ്മയും മകനും നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നതെന്നും അവര്‍ക്ക് അത്തരത്തില്‍ ജാമ്യത്തില്‍ ഇറങ്ങേണ്ടി വന്നത് നോട്ട് നിരോധനം ഒന്നുകൊണ്ട് മാത്രമാണെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കുടുംബവാഴ്ചയിലാണ് കണ്ണുനട്ടിരിക്കുന്നതെന്നും എന്നാല്‍ ബി.ജെ.പി പാവങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു മോദിയുടെ വാദം. – ബിലാസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയം തുടങ്ങുന്നതും അവസാനിക്കുന്നതും കുടുംബവാഴ്ചയിലാണ്. ബി.ജെ.പിയോട് എങ്ങനെ ഏറ്റുമുട്ടണമെന്ന് കോണ്‍ഗ്രസ് ഇപ്പോഴും പഠിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ചണ്ഡീഗഡിലെ വോട്ടര്‍മാര്‍ എല്ലാവരും ഇത്തവണ പോളിങ് ബൂത്തിലെത്തി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും പ്രദേശത്ത് നക്‌സല്‍ സാന്നിധ്യത്തെ പൂര്‍ണമായും തുടച്ചുനീക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഇന്നാണ് ചണ്ഡീഗഡില്‍ വോട്ടിങ് ആരംഭിക്കുന്നത്. നക്‌സല്‍ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് വോട്ടിങ് നടക്കുന്നത്. 2013 ലെ തെരഞ്ഞെടുപ്പില്‍ 18 ല്‍ 12 സീറ്റുകളിലും ഇവിടെ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ബാക്കിയുള്ള 72 മണ്ഡലങ്ങളില്‍ നവംബര്‍ 20 നാണ് വോട്ടിങ്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

2013 ലെ തെരഞ്ഞെടുപ്പില്‍ ചത്തീസ്ഗഡില്‍ 49 സീറ്റുകളില്‍ ബി.ജെപി വിജയിച്ചിരുന്നു. 39 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.

Advertisment