Advertisment

‘കരയിലും, വെള്ളത്തിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തു പോലും സുരക്ഷിതമാണ് ഇന്ത്യ ; ബഹികാരാശത്തെ രാജ്യത്തിന്റെ ആസ്തികളെ ഛിദ്ര ശക്തികള്‍ ആക്രമിച്ചാല്‍ അത് തടയാന്‍ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കും. നിങ്ങളുടെ ചൗകീദാര്‍ അതിനുള്ള അധികാരങ്ങള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് നല്‍കി ; നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ക്രൂരത; സെന്‍കുമാറിനെ വേദിയിലിരുത്തി മോദിയുടെ പ്രസംഗം

New Update

തിരുവനന്തപുരം: മുന്‍ ഡി.ജി.പി സെന്‍കുമാറിനെ വേദിയിലിരുത്തി മുന്‍ ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥന്‍ നമ്പി നാരായണനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്പി നാരായണനോട് കോണ്‍ഗ്രസ് ചെയ്തത് ക്രൂരതയാണന്നും നമ്പിനാരായണനോടുള്ള ഹീനമായ പെരുമാറ്റത്തിന് കോണ്‍ഗ്രസിനോട് ക്ഷമിക്കാനാവില്ലെന്നും തിരുവനന്തപുരത്ത് എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ മോദി പറഞ്ഞു.

Advertisment

publive-image

രാജ്യം സുരക്ഷിതമെന്ന് പറഞ്ഞ മോദി സുരക്ഷയൊരുക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് അധികാരം നല്‍കിയെന്നും വ്യക്തമാക്കി. ‘കരയിലും, വെള്ളത്തിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തുപോലും സുരക്ഷിതമാണ് ഇന്ത്യ. മൊബൈല്‍ ഫോണ്‍ മുതല്‍ മിസൈല്‍ വരെയുള്ള കാര്യങ്ങളില്‍ ഇന്ന് ബഹിരാകാശ നിയന്ത്രണമുണ്ട്. ബഹികാരാശത്തെ രാജ്യത്തിന്റെ ആസ്തികളെ ഛിദ്ര ശക്തികള്‍ ആക്രമിച്ചാല്‍ അത് തടയാന്‍ ഇന്ന് ഇന്ത്യയ്ക്ക് സാധിക്കും. നിങ്ങളുടെ ചൗകീദാര്‍ അതിനുള്ള അധികാരങ്ങള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് നല്‍കി’ മോദി പറഞ്ഞു.

ഇത് നേരത്തെ തന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ ഭയമായിരുന്നു. രാജ്യത്തിന് നഷ്ടമുണ്ടാക്കുന്നതും ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം തകര്‍ക്കുന്നതുമായ എന്തെങ്കിലും ചെയ്യാനാണെങ്കില്‍ കോണ്‍ഗ്രസിന്റെ ഭയം മുഴുവന്‍ പമ്പകടക്കുമായിരുന്നു. നമ്പിനാരായണനോട് എന്താണ് ചെയ്തത് എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. സെന്‍കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തിലാണ് മോദിയുടെ പരാമര്‍ശം.

Advertisment