Advertisment

പേസ് ബൗളര്‍ മഷ്റഫി മൊര്‍ത്താസ ബംഗ്ലാദേശിന്‍റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു; ടീമില്‍ കളിക്കാരനായിതുടരും

New Update

ധാക്ക: പേസ് ബൗളര്‍ മഷ്റഫി മൊര്‍ത്താസ ബംഗ്ലാദേശിന്‍റെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. സിംബാബ്‌വെയ്ക്കെതിരേ വെള്ളിയാഴ്ച നടക്കുന്ന മൂന്നാം ഏകദിനമാണ് മൊര്‍ത്താസയുടെ ക്യാപ്റ്റനായുള്ള അവസാന മത്സരം. കളിക്കാരനായി ടീമില്‍ തുടരുമെന്നു 36 വയസുകാരനായ മൊര്‍ത്തസ അറിയിച്ചു.

Advertisment

publive-image

ബംഗ്ലാദേശിന്‍റെ എക്കാലത്തേയും മികച്ച ഏകദിന ക്യാപ്റ്റനാണ് മൊര്‍ത്തസ. 87 ഏകദിന മത്സരങ്ങളില്‍ 49 ജയമാണ് മൊര്‍ത്താസയ്ക്ക് കീഴില്‍ ബംഗ്ലാദേശ് നേടിയത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ മൊര്‍ത്താസയുടെ കീഴില്‍ അമ്പതാം ജയമെന്ന നേട്ടത്തിലെത്താം.

ബംഗ്ലാദേശിനായി 219 ഏകദിനങ്ങളും 36 ടെസ്റ്റും മൊര്‍ത്താസ കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 1787 റണ്‍സും 269 വിക്കറ്റും ടെസ്റ്റില്‍ 79 റണ്‍സും 78 വിക്കറ്റും സ്വന്തമാക്കി.

morthasa resignation
Advertisment