Advertisment

വീടിന് പുറത്ത് ഉറക്കെ സംസാരിച്ചതിന് അഞ്ചുപേരെ യുവാവ് വെടിവെച്ച് കൊന്നു

New Update
മോസ്കോ: വീടിന് പുറത്ത് ഉറക്കെ സംസാരിച്ചതിന് 32കാരൻ  അഞ്ചുപേരെ വെ  ടിവെച്ച് കൊന്നു. റഷ്യയിലെ റൈസാൻ മേഖലയിലെ യെലാത്മ പട്ടണത്തി
ലാണ് സംഭവം നടന്നത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
publive-image

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലും കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. എല്ലാവരും വീട്ടിൽതന്നെ കഴിയണമെന്നാണ് അധികൃതരുടെ നിർദേശം. ഇതിനിടെയാണ് നാല് പുരുഷന്മാരും ഒരു സ്ത്രീയും വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി 32-കാരന്റെ വീടിന് പുറത്താണ് അഞ്ചംഗസംഘം സംസാരിച്ചിരുന്നത്. ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടെത്തിയ ഇയാൾ ആദ്യം അഞ്ചുപേരോടും പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതിരുന്നതോടെയാണ് വീട്ടിനുള്ളിൽ തോക്കുമായെത്തിയ യുവാവ് തുരുതുരാ വെടിയുതിർത്തത്. വെടിയേറ്റ അഞ്ചുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽനിന്ന് തോക്ക് പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

crime CRIMEBRANCH CASE
Advertisment