Advertisment

കാമുകനുമായുള്ള അവിഹിത ബന്ധത്തിന് തടസ്സം ; 29 കാരന്‍ മകനെ കൊലപ്പെടുത്താന്‍ 50 കാരി അമ്മ ക്വട്ടേഷന്‍ ഗുണ്ടയെ ഉപയോഗിച്ചു

New Update

മീററ്റ്: അവിഹിതബന്ധത്തിന് തടസ്സം നിന്ന മകനെ അമ്മ ക്വട്ടേഷന്‍ ഗുണ്ടകളെ വിട്ട് കൊല്ലിച്ചു. മുകേഷ് പരാശര്‍ എന്ന 28 കാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് ഉഷാ പരാശര്‍, കാമുകന്‍ നൗഷാദ്, കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത വാടകകൊലയാളി ബിലാല്‍ എന്നിവര്‍ അറസ്റ്റിലായി. നൗഷാദുമായുള്ള തന്റെ ബന്ധത്തിന് തടസ്സം നിന്നതാണ് മകനെ കൊല്ലാന്‍ ആളെ ഉപയോഗിച്ചതെന്ന് ഉഷ സമ്മതിച്ചു.

Advertisment

publive-image

മെയ് 20 ന് മുകേഷിനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പരാതി നല്‍കുകയും പിറ്റേന്ന് ബ്രഹ്മപുരിക്ക് സമീപമുള്ള ഒരു പൊട്ടക്കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. പോസ്്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നും കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നും കണ്ടെത്തിയതോടെ കേസ് ചുരുളഴിക്കാന്‍ കഴിയാതെ കിടന്നു. ആരാണ് കൊലപ്പെടുത്തിയതെന്നോ എന്തിനാണ് കൊലപ്പെടുത്തിയതെന്നോ അറിയാതെ പോലീസ് കുഴങ്ങി.

പോലീസിന് മുമ്പോട്ടു പോകാന്‍ കഴിയാതായതോടെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും കണ്ണികള്‍ തമ്മില്‍ ബന്ധിപ്പിക്കുകയും ചെയ്തു. നൗഷാദുമായുള്ള ബന്ധത്തിന്റെ പേരില്‍ മുകേഷ് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇതില്‍ മടുത്തുപോയ ഉഷ കാമുകനുമായി ചേര്‍ന്ന് മകനെ കൊലപ്പെടുത്താന്‍ പദ്ധതി ഉണ്ടാക്കുകയായിരുന്നു. മകന്‍ കൊല്ലപ്പെട്ടതിന് ശേഷം 50 കാരി ഉഷ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമം നടത്തിയതാണ് കുരുക്കായി മാറിയത്്. മകന്‍ കള്ളുകുടിയന്‍ ആണെന്നും പതിവായി ആള്‍ക്കാരുമായി വഴക്കു കൂടാറുണ്ടെന്നും പൊട്ടക്കിണറ്റില്‍ ആകസ്മികമായി വീണതാകാമെന്നും മാതാവ് മൊഴി നല്‍കി.

അതേസമയം രണ്ടു മാസം മുമ്പ് മകനെ പാനീയത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ഉഷ നടത്തിയ ശ്രമം പോലീസ് ഇതിനിടയില്‍ കണ്ടെത്തി. സംശയത്തിലായ പോലീസ് പിടിയില്‍ ഉണ്ടായിരുന്ന നൗഷാദിന്റെയും ഉഷയുടേയും കോള്‍ ഡീറ്റെയ്ല്‍ റെക്കോഡുകള്‍ പരിശോധന നടത്തി. ഈ അന്വേഷണത്തില്‍ ബിലാലിന്റെ സഹായത്തോടെ മുകേഷിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് നൗഷാദ് പറഞ്ഞു. മോഷണവും പിടിച്ചുപറയുമായി അനേകം കേസുകളില്‍ പ്രതിയായ ബിലാലും നൗഷാദും മീററ്റിലെ ലിസാരിഗേറ്റ് ഏരിയയില്‍ ഉള്ളവരാണ്.

മെയ് 20 ന് മുകേഷിനെ മദ്യപിക്കാന്‍ ബിലാല്‍ വിളിച്ചു വരുത്തി. ഒപ്പം നൗഷാദും ഉണ്ടായിരുന്നു. നന്നായി മദ്യം നല്‍കിയ ശേഷം ആരുമില്ലാത്ത ഒരു സ്ഥലത്ത് എത്തിച്ച് ബിലാലും നൗഷാദും ചേര്‍ന്ന് മുകേഷിനെ കഴുത്തില്‍ കയറിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. അതിന് ശേഷം മൃതദേഹം പൊട്ടക്കിണറ്റില്‍ കൊണ്ടിട്ടു. മുകേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കയറും പിന്നീട് പോലീസ് കണ്ടെത്തി.

Advertisment