Advertisment

പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ ! മുനീര്‍ കൊടുവള്ളിയിലേക്ക് ! കാസര്‍കോട് ഉറപ്പിച്ച് കെഎം ഷാജി. പികെ ഫിറോസും കെപിഎ മജീദും മത്സരിക്കും. വനിതാ സാന്നധ്യമായി ചേലക്കരയില്‍ ജയന്തി രാജന്‍ ! മങ്കടയ്ക്ക് മടങ്ങാനൊരുങ്ങി മഞ്ഞളാംകുഴി അലി. ഇബ്രാഹിംകുഞ്ഞിന് പകരം മകന്‍ അബ്ദുള്‍ ഗഫൂര്‍ പട്ടികയില്‍. ലീഗിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക വെള്ളിയാഴ്ച ! പുതുതായി നല്‍കിയ ബേപ്പൂര്‍ വേണ്ടെന്നും വെച്ചുമാറിയ ചടയമംഗലം വേണ്ടെന്നും ലീഗ്

New Update

publive-image

Advertisment

കോഴിക്കോട്: മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെയും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെയും പിവി അബ്ദുള്‍ വഹാബിനെയും ഉള്‍പ്പെടുത്തി മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക. കളമശ്ശേരിയില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ പേരില്ല. 12 മണ്ഡലങ്ങളിലായി ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്.

വെള്ളിയാഴ്ച പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ അന്തിമലിസ്റ്റ് തയ്യാറാകും. പുതുതായി അനുവദിച്ച ബേപ്പൂരും വെച്ചുമാറിയ ചടയമംഗലവും വേണ്ടെന്ന് ലീഗ് യുഡിഎഫിനെ അറിയിക്കും. പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെപിഎ മജീദ് മലപ്പുറത്തും മത്സരിക്കാനാണ് സാധ്യത.

ഈ രണ്ടു സീറ്റുകളിലും സ്ഥാനാര്‍ത്ഥികള്‍ പരസ്പരം മാറാനും സാധ്യതയുണ്ട്. പിവി അബ്ദുള്‍വഹാബിനെ മഞ്ചേരിയിലേക്കാണ് പരിഗണിക്കുന്നത്. എന്നാല്‍ രാജ്യസഭാ സീറ്റിലേക്ക് മജീദിന്റെയും വഹാബിന്റെയും പേരുകള്‍ പരിഗണനയിലുള്ളതിനാല്‍ രണ്ടില്‍ ഒരാളേ നിയമസഭയിലേക്ക് മത്സരിക്കൂ.

കുന്ദമംഗലത്തും കോഴിക്കോട് സൗത്തിലും മുന്ന് പേരുകള്‍ വീതം പരിഗണിക്കുന്നുണ്ട്. കോഴിക്കോട് സൗത്തിലെ എംഎല്‍എ ആയ എംകെ മുനീര്‍ കൊടുവള്ളിയിലേക്ക് മാറും. കോഴിക്കോട് സൗത്തില്‍ ജില്ലാ പ്രസിഡണ്ട് ഉമര്‍ പാണ്ടികശാലയുടെ പേരാണ് ഒന്നാമത്. പി കെ ഫിറോസിനെ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കും. എന്‍ ഷംസുദ്ദീനെ തിരൂരിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും മണ്ണാര്‍ക്കാട് തന്നെ നിലനിര്‍ത്തണമെന്ന ആവശ്യവും ഉണ്ട്.

കുറുക്കോളി മൊയ്തീനാണ് തിരൂരില്‍ പരിഗണിക്കുന്ന മറ്റൊരു സ്ഥാനാര്‍ത്ഥി. പാലാരിവട്ടം പാലം അഴിമതിക്കുരുക്കില്‍പ്പെട്ട മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് സീറ്റില്ല. കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പകരം മകന്‍ പികെ ഗഫൂറിനെ ഉള്‍പ്പെടുത്തി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറിയാണ് ഗഫൂര്‍. ഇവിടെ ടി എ അഹമ്മദ് കബീറും അഡ്വ. മുഹമ്മദ് ഷായും പരിഗണനയിലുണ്ട്.

publive-image

കെഎം ഷാജിയെ കാസര്‍കോട്ട് സിറ്റിംഗ് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനൊപ്പം പരിഗണിക്കുന്നുണ്ട്. ചേലക്കരയില്‍ മല്‍സരിക്കുന്ന ജയന്തി രാജന്‍ ആയിരിക്കും പട്ടികയിലെ ഒരേ ഒരു വനിത. മുസ്ലിം വനിതകളെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് ഇകെ സുന്നികളുടെ എതിര്‍പ്പ് കൂടി കണക്കിലെടുത്താണ്.

പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാം കുഴി അലിയെ മങ്കടയിലേക്ക് മാറ്റും. മങ്കടയില്‍ ഉമര്‍ അറയ്ക്കലിന്റെ പേരാണ് പരിഗണനയിലുള്ളത്.

publive-image

തിരുവമ്പാടിയില്‍ സി കെ കാസിമിന്റെ പേരിനാണ് മുന്‍ഗണന. ഒപ്പം സി പി ചെറിയ മുഹമ്മദിനെയും പരിഗണിക്കുന്നു. സിപി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം, റസാഖ് മാസ്റ്റര്‍ എന്നിവര്‍ കുന്ദമംഗലത്ത് പട്ടികയിലുണ്ട്. നിലവിലുള്ള എംഎല്‍എമാരില്‍ സ്വന്തം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് ഉറപ്പുള്ളത് ഇവരാണ്: കുറ്റ്യാടി - പാറക്കല്‍ അബ്ദുള്ള, കൊണ്ടോട്ടി - ടിവി ഇബ്രാഹിം, ഏറനാട് - പികെ ബഷീര്‍, കോട്ടക്കല്‍ - ആബിദ് ഹുസൈന്‍ തങ്ങള്‍, വള്ളിക്കുന്ന് - അബ്ദുള്‍ ഹമീദ് പി.

മഞ്ചേശ്വത്ത് എകെഎം അഷറഫും കല്ലട മായിന്‍ ഹാജിയും പരിഗണനയിലാണ്. അഴീക്കോട് അഡ്വ. കരിം ചേലേരിയും ഗുരുവായൂരില്‍ സിഎച്ച് റഷീദും മത്സരിച്ചേക്കും. തിരൂരങ്ങാടിയില്‍ പിഎംഎ സലാം മല്‍സരിക്കും.

kozhikode news
Advertisment